കർണാടക മന്ത്രിയായ ഡി .കെ .ശിവകുമാറിനോട് ആദായനികുതി ഉദ്യോഗസ്ഥർ ബി ജെ .പി .യിൽ ചേരാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ .രണ്ടുമാസം മുൻപ് ആദായനികുതി ഉദ്യോഗസ്ഥർ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു .അപ്പോഴാണ് ബി .ജെ .പി .യിൽ ചേരാൻ ആവശ്യപ്പെട്ടതെന്ന് സിദ്ധരാമയ്യ ആരോപിച്ചു .നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കരിദിനമായി ആചരിക്കുന്നതിനിടയിലാണ് ആരോപണവുമായി സിദ്ധരാമയ്യ രംഗത്ത് വന്നത് .പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ അന്വേഷണ ഏജൻസികളെ അഴിച്ചുവിട്ട് സമ്മർദ്ദത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു .
ബി .ജെ .പി .സർക്കാരിനെ റെയ്‌ഡ് സർക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് .കഴിഞ്ഞ ഓഗസ്റ്റിലാണ് ശിവകുമാറിന്റെ ഓഫീസുകളിൽ റെയ്‌ഡു നടന്നത് .ഇന്ന് ശശികലയുടെ ഓഫീസുകളിലും വീട്ടിലും റെയ്‌ഡ് നടന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു.