Advertisment

താളവും, ചുവടും പിഴക്കാത്ത രാഹുൽ ശാരീരിക അഭ്യാസത്തിനും തയ്യാർ- കോൺഗ്രസിന്റെ തിരിച്ചുവരവോ?

New Update

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണ്ണായക ഘടകം ആകുവാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ പലതും സംഭവിക്കുന്നത്, തുടങ്ങുന്നത് ഗുജറാത്തിൽ നിന്നും ആണ്.

Advertisment

ഇന്ത്യയുടെ വിഭജനം മുതൽ, അടിയന്തിരാവസ്ഥ, ദേശീയതലത്തിൽ റയിൽവെ ഉൾപ്പെടുന്ന പണിമുടക്കും ഹർത്താലും,.ജയപ്രകാശ് നാരായൺ മുതൽ സർദാർ പാട്ടീൽ വരെ ഇന്നും അവസാനിക്കാത്ത രാഷ്ട്രീയ സംവാദങ്ങൾ, സബർമതിയിലെ നീര് ഒഴുക്ക്, ഗാന്ധിജി ജനിച്ച മണ്ണിൽ ഗാന്ധിജിയെ എതിർക്കുന്നവരുടെ മുൻ‌തൂക്കം.

rahul gandhi

ഇന്ത്യയുടെ ഉരുക്കു പാട്ടീൽ, വ്യവസായം,വാണിജ്യം,എണ്ണ ഖനികൾ,തുണി,പാൽ,ഇറച്ചി, മീൻ ഷെയർ മാർക്കറ്റ് കുത്തകകൾ,കൃഷിയിൽ മുൻ‌തൂക്കം.വൻകിട ചെറുകിട സിറ്റികളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ ,രഥയാത്ര, പട്ടം പറത്തി പകതീർക്കൽ,വജ്ര രക്ത്ന വ്യാപാരം, ആരും തുടങ്ങാൻ പോലും ആഗ്രഹിക്കാത്ത കെമിക്കൽ,മരുന്ന് കമ്പനികൾ,വൈദ്യ,ഗവേഷണ,ശാസ്ത്ര,മാധ്യമ രംഗത്തെ സുഗമമായ വിദ്യാഭ്യാസ സംവിധാനങ്ങൾ,അങ്ങിനെ നീളുന്ന പട്ടിക ഇന്ന് യു പി യ്‌ക്കോ എം പി യ്‌ക്കോ സ്വന്തമായില്ല.

ഇന്ത്യയുടെ രാഷ്ട്രീയവും,മതവും നിർണ്ണയിക്കുന്ന ഗുജറാത്തിൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രധാന മന്ത്രി സ്ഥാനാർഥി താളവും ചുവടും തെറ്റാതെ ഇന്ത്യയുടെ രക്തവും,നാഡിയും ആയ ഗ്രാമീണ ജനതയുടെ കൂടെ നൃത്തം ചവിട്ടി.തന്റെ പാശ്ത്യ സന്ദർശനത്തിന് ശേഷം തിരികെ എത്തി രാഹുൽ രാഷ്ട്രീയ ഗോദയിൽ ഇറങ്ങുമ്പോൾ ഇളകുന്നതു മുകളിൽ പറഞ്ഞ ഒരു സമൂഹത്തിന്റെ തായ് വേരുകൾ ആണ്.

അടിയന്തിരാവസ്ഥയ്ക്കു ശേഷം,ഇന്ദിരയും,1990 കളിൽ രാജീവ് ഗാന്ധിക്കും ശേഷം കൊണ്ഗ്രെസ്സ് പാർട്ടിയും,ഗുജറാത്തും കണ്ട വൻ വിജയമായ റാലികളിൽ ഒരു പക്ഷെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി പിന്നിൽ ആണ്.

നിരവധി ആഹ്വാനങ്ങളിലൂടെ കഴിഞ്ഞ ഒരു മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നു തവണ ഒഫീഷ്യൽ സന്ദർശനം നടത്തിയ ഗുജറാത്ത് ഇന്ന് കൈയ്യാലപ്പുറത്തെ തേങ്ങപോലെ ആണ്.കൊണ്ഗ്രെസ്സ് തിരിച്ചുവരവ് നടത്തും എന്നും രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിന് കാലം ഒരുങ്ങി കഴിഞ്ഞു.ഹിന്ദു,മുസ്ലീം സമുദായത്തെ ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തിലെ പട്ടേലുകൾ ഇന്ന് കോൺഗ്രസിന് ഒപ്പം ആണ് എന്നുള്ളതാണ് സവിശേഷമായ ഒരു കാര്യം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ നവസര്‍ജന്‍ യാത്ര നടത്തുകയാണ്, ഉടന്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബഡോളിയില്‍ തന്റെ തിരക്കിട്ട പരിപാടികള്‍ക്കിടെ നൃത്തം ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി.

പ്രമുഖ ഗോത്ര നൃത്തമായ ടിംലിയില്‍ ആകൃഷ്ടനായ രാഹുല്‍ ഗാന്ധി കയ്യില്‍ ഡ്രമ്മുമായി നര്‍ത്തകരോടൊപ്പം ചേര്‍ന്നു. പിന്നെ താളവും ചുവടും പിഴക്കാതെ നൃത്തം ചെയ്യാനുള്ള ശ്രമം. മറ്റ് നേതാക്കളും രാഹുലിനൊപ്പം ചേര്‍ന്നു. ബിജെപിക്കെതിരെ പട്ടേല്‍, ദളിത്‌ സമുദായങ്ങള്‍ ശക്തമായി രംഗത്തുള്ളതും ഈ ചുവടുകളും കൂടി ആകുമ്പോൾ ഇന്ത്യയുടെ മണ്ണിൽ ഒരു പുതു ചാൽ ഉണരുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മേളനത്തിൽ വളരെ വ്യത്യസ്തമായ ഒരു പ്രസ്താവന ഇറക്കി രാഹുൽ വീണ്ടും ഗോളടച്ചിരിക്കുന്നു.അധികാരികളുടെ യോഗയ്ക്കും,കെട്ടിച്ചമച്ച വിദ്യാഭ്യാസ യോഗ്യതകൾക്കും,പറയപ്പെടുന്ന വിവാഹ,വിവാഹേതര ബന്ധങ്ങൾക്കും തക്കതായ മറുപടി നൽകി രാഹുൽ ശ്രെധ പിടിച്ചു പറ്റി എന്ന് മാത്രമല്ല മോദിജിയുടെ ട്വിറ്റെർ റെക്കോർഡിനെ മറിടന്നു യുവാക്കൾക്കും,മധ്യ നിരയിലുള്ളവർക്കും ഇടയിൽ താരം ആയിക്കഴിഞ്ഞു .

സ്വന്തം വിവാഹത്തെ പറ്റിയും,കായിക വ്യായാമങ്ങളെ പറ്റിയും,തനിക്കു ലഭിച്ച കരാട്ടെ ബ്ളാക് ബെൽറ്റിനെ പറ്റിയും അദ്ദേഹം വാചാലൻ ആയി.സുഹൃത്തായ ബോക്‌സര്‍ താരം വിജേന്ദര്‍ സിംഗ്,മറ്റു അംഗങ്ങൾ എന്നിവരുടെ ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.

ഒരു ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ കഴിക അഭ്യാസവും,കരേറ്റേയും പരിശീവേലിക്കും എന്നും,ആവശ്യമെങ്കിൽ അതിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്താം എന്നും അദ്ദേഹം തിരിച്ചടിച്ചു.വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ വളരെ ലളിതമായ രീതിയിൽ,താൻ ദൈവ വിശ്വാസി ആണെന്നും,വിധിയും,നിയോഗവും ഒത്തുവരുമ്പോൾ വധുവും കുടുംബവും ആകും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ജാടകൾ ഇല്ലാതെ,നെഹ്‌റു കുടുംബത്തിൽ നിന്നും,ഇന്ദിരക്കും,രാജീവിനും,ഒക്കെ പിൻഗാമിയായി കോൺഗ്രസിന് കരുത്തേകാൻ ഒരു നേതാവ് ഉടലെടുക്കുകയായി എന്ന് വേണം കരുതുവാൻ.

സൈബർ ലോകത്തെ പരസ്യ പ്രചാരണങ്ങളിൽ,പ്രസ്താവനകളും,രാജ്യ വികസനം ഒതുങ്ങി നിൽക്കുമ്പോൾ സ്വന്തം കഴിവുകളിൽ ഊറ്റം കൊള്ളാതെ,പാർട്ടിയിലെ ഗ്രൂപ്പിസത്തെ ശക്തമായി എതിർത്തുകൊണ്ടും,നേരിടും എന്നും തുറന്നു പ്രസ്താവിച്ചു കൊണ്ട് പ്രധാനമന്ത്രി പദങ്ങളിൽ ഒട്ടും താത്പര്യമില്ലാതെ ഒരു യുവ നേതാവ് ഉയർത്തെഴുന്നേൽക്കുകയായി.

പദവിയല്ല പ്രവർത്തിയാണ് രാജ്യപുരോഗതിക്കും,രാഷ്ട്രീയത്തിനും ആവശ്യം എന്ന് രാഹുലിന് തെളിയിക്കാൻ ആവുമോ എന്നചോദ്യം ഇപ്പോഴും നിഴലിക്കുന്നു

rahul gandhi
Advertisment