Advertisment

ശുദ്ധീകരണമെന്ന പേരില്‍ തല മൊട്ടയടിച്ചു; നാട്ടുകാര്‍ക്ക് മാംസവും മദ്യവും നല്‍കണം; ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയോടും കുടുംബത്തോടും കൊടുംക്രൂരത ചെയ്ത് നാട്ടുകൂട്ടം

New Update

ഛത്തീസ്ഗഢ്: 12 വയസുകാരിയ്ക്ക് നേരെ സമൂഹത്തിന്റെ കൊടുംക്രൂരത. ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ശുദ്ധീകരണത്തിനായി തല മൊട്ടയടിക്കാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിനെയും നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ ക്രൂരമായാണ് പെരുമാറിയത്. ശുദ്ധീകരണ ചടങ്ങുകള്‍ നടക്കുന്ന ദിവസം കുടുംബം ഗ്രാമവാസികള്‍ക്ക് മദ്യവും മാംസാഹാരവും നല്‍കണമെന്ന് നാട്ടുകൂട്ടം വിധിച്ചു.

Advertisment

publive-image

മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളാണ് നാട്ടുകാര്‍ തന്നെ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും നല്‍കിയത്. ജനുവരി 21ന് പെണ്‍കുട്ടിയും അമ്മയും കേന്ദ്ര പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന വീടിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കെടുക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. അര്‍ജ്ജുന്‍ യാദവ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പിറ്റേ ദിവസം ഗ്രാമീണര്‍ നാട്ടുകൂട്ടം വിളിച്ചു. അവിടെ വച്ച് അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം കുറ്റക്കാരനായി കണ്ടെത്തി. പക്ഷേ പിഴ നല്‍കിയതിന് ശേഷം പോകാന്‍ അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം അനുവദിച്ചു.

പക്ഷേ ഫെബ്രുവരി നാലിന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് വീണ്ടും നാട്ടുകൂട്ടം വിളിച്ചു. കുട്ടിയെ കുളിപ്പിച്ച ശേഷം ശുദ്ധീകരണത്തിന്റെ ഭാഗമായി തല മൊട്ടയിടക്കാനായിരുന്നു നാട്ടുകൂട്ടത്തിന്റെ തീരുമാനം. കൂടാതെ കുട്ടിയുടെ കുടുംബാംഗങ്ങള്‍ മാംസ ഭക്ഷണവും മദ്യവും ഉള്‍പ്പെടയുള്ള വിരുന്നും നാട്ടുകൂട്ടത്തിലെ അംഗങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു.

സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഭയം മൂലം വീടിനു പുറത്തേക്ക് ഇറങ്ങുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് കുടുംബം നോക്കിയിരുന്നത്. ഛത്തീസ്ഗഢിലെ ബെയ്ഗാ സമുദായത്തില്‍പ്പെട്ടവരാണ് ഇവരന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment