കൊച്ചി: പശുവിനെ നായികയാക്കിയെന്ന കാരണത്താൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണവുമായി പയ്ക്കുട്ടി സിനിമയുടെ അണിയറ പ്രവർത്തകർ.
നന്ദു വരവൂർ സംവിധാനം ചെയ്ത പയ്ക്കുട്ടി എന്ന സിനിമ സെൻസറിംഗിനായി നൽകിയപ്പോൾ പശു ഉൾപ്പെടുന്ന എല്ലാ സീനുകളും വെട്ടിക്കളയാനായിരുന്നു നിർദേശം. ഇതിനു ശേഷം 24 ഷോട്ടുകൾ വെട്ടിക്കളഞ്ഞ ശേഷവും സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് നൽകിയത്.
തുടർന്ന് കാരണം ചോദിച്ചപ്പോൾ പശുവാണെന്നുള്ള മറപടിയാണ് ലഭിച്ചതെന്നു പയ്ക്കുട്ടി സിനിമയുടെ ലൈൻ പ്രൊഡ്യൂസർ അരുണ്‍ ബാബു ആരോപിച്ചു.
കുടുംബപ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അശ്ലീല രംഗവും ചിത്രത്തിലില്ല. കേരളത്തിൽ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിനു കുവൈറ്റിൽ യു സർട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25ന് അന്‍പതു തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.