Advertisment

മകന്‍ മരിച്ചിട്ടും കളിക്കാനിറങ്ങി; സഹതാരങ്ങള്‍ വിവരമറിഞ്ഞത് മത്സരത്തിനുശേഷം താരം പൊട്ടിക്കരഞ്ഞപ്പോള്‍

New Update

കളിക്കളത്തില്‍ ഫുട്‌ബോള്‍ താരങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥയെ കുറിച്ച് നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇറാഖി പ്രീമിയര്‍ ലീഗില്‍ നഫ്ത് മയ്‌സാനിന്റെ ഗോള്‍കീപ്പര്‍ ആലാ അഹമ്മദ് കളത്തിലിറങ്ങിയത് മകന്‍ മരിച്ച് പിറ്റേ ദിവസമായിരുന്നു.

Advertisment

publive-image

സഹതാരങ്ങളോടും ടീം മാനേജറോടും ഇക്കാര്യം മറച്ച് വെച്ചാണ് ആലാ അഹമ്മദ് തന്റെ ടീമിന് വേണ്ടി ഗോള്‍വല കാത്തത്. ഒടുവില്‍ മത്സരം കഴിഞ്ഞതിന് ശേഷം നിയന്ത്രണം വിട്ട താരം പൊട്ടിക്കരഞ്ഞപ്പോഴാണ് സഹതാരങ്ങള്‍ ഇക്കാര്യം അറിയുന്നത്. അല്‍ ഷൊര്‍ത്തയുമായി നടന്ന മത്സരം 1-1ന് സമനിലയിലാണ് അവസാനിച്ചത്.

കഴിഞ്ഞ നവംബറില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം മാര്‍ക്വീസ് ഗുഡ്വിന്‍ തനിക്ക് ജനിച്ച കുഞ്ഞ് മരിച്ചതിന് അല്‍പ്പസമയത്തിനകം കളത്തിലിറങ്ങി ഗോള്‍ നേടിയത് വാര്‍ത്തയായിരുന്നു. നിലവില്‍ ഇറാഖി പ്രീമിയര്‍ ലീഗില്‍ ആലാ അഹമ്മദിന്റെ ടീം നഫ്ത് മയ്‌സാന്‍ ഏഴാം സ്ഥാനത്താനുള്ളത്.

ലീഗില്‍ രണ്ടാമതുള്ള ടീമിനെയാണ് അവര്‍ സമനിലയില്‍ തളച്ചത്. എന്തായാലും താരത്തിന്റെ ഈ ത്യാഗത്തെകുറിച്ച് പ്രമുഖ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ തന്നെ എഴുതിയിട്ടുണ്ട്.

Advertisment