Advertisment

നടിമാര്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു; എത്രനേരം, എപ്പോള്‍; ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതിവെച്ച രേഖ പൊലീസിന്; കൂടുതല്‍ നടിമാര്‍ കുടുങ്ങും

author-image
ഫിലിം ഡസ്ക്
Updated On
New Update

തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച പെണ്‍വാണിഭ കേസില്‍ കൂടുതല്‍ നടിമാര്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗികബന്ധം സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു.

Advertisment

ഓരോ ഇടപാടിലും കിട്ടുന്ന തുകയും പെണ്‍കുട്ടികളെ കൈമാറുന്ന ഇടവും ഇതിലുണ്ട്. ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവന്യുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ഇത് കണ്ടെടുത്തത്. ഇവര്‍ ആരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നു, എത്രനേരം ഉണ്ടായിരുന്നു, എപ്പോഴാണ് നടന്നത്, എന്തു കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചു വരുത്തിയത്, എത്ര പണം വാങ്ങി തുടങ്ങിയ വിവരങ്ങള്‍ വരെ ശേഖരിച്ചു വെച്ചിരുന്നു.

publive-image

തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്ന ബിസിനസുകാരനും നിര്‍മാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ അവസാന വാരത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും കേസില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് ഫൈല്‍ ചെയ്തിനുശേഷമാണ് വിവരം മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്. അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷന്‍ തെലുങ്ക് നടിമാരെ ഇവിടെ എത്തിച്ചിരുന്നത്. ഇവിടെ എത്തുന്ന നടിമാരെ പിന്നീട് ഇവര്‍ തങ്ങളുടെ ചതിക്കുഴിയില്‍പ്പെടുത്തുകയാണ്.

നടിമാരെ ചിക്കാഗോയിലെ ബെല്‍മന്റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിപ്പിക്കും. ഇതിനുശേഷം ഇടപാടുകാരെ ബന്ധപ്പെട്ട് തുക ഉറപ്പിച്ചശേഷം ഡള്ളാസ്, ന്യൂ ജേഴ്‌സി, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നടിമാരെ എത്തിച്ചുകൊടുക്കലായിരുന്നു പതിവ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപവരെ ഇവര്‍ നടിമാരുടെ പേരില്‍ ഇടപാടുകാരില്‍ നിന്നും ഈടാക്കാറുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നടിമാരില്‍ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കിഷനും ഭാര്യയും അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 20ന് സതേണ്‍ കാലിഫോര്‍ണിയയില്‍ തെലുങ്ക് അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു നടി രണ്ടു ദിവസം കഴിഞ്ഞ് ചിക്കാഗോയില്‍ എത്തിയത് ഇമിഗ്രേഷന്‍ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് കേസിന് തുമ്പ് ലഭിച്ചത്. നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ചിക്കാഗോയില്‍ എത്തിയതെന്നാണ് നടി മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരമൊരു സമ്മേളനം അവിടെ സംഘടിപ്പിക്കുന്നില്ലെന്ന് വിവരം ലഭിച്ചതോടെ നടി സത്യം വെളിപ്പെടുത്തി. കിഷനും ചന്ദ്രകലയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചശേഷം ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് നടി മൊഴിനല്‍കി.

വിവരം പുറത്ത് പറയരുതെന്നാവശ്യപ്പെട്ട് നേരത്തെ ഈ നടിയേയും കുടുംബത്തേയും കിഷന്‍ ഭീഷണിപ്പെടുത്തിയതായിരുന്നു. സെക്‌സ് റാക്കറ്റിനെ സംബന്ധിക്കുന്ന വിവരം പുറത്തു വന്നതിന് പിന്നാലെ കിഷന്‍ നടിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിന് വിവരം നല്‍കിയാല്‍ ഇവരുടെ പകര്‍ത്തിയിട്ടുള്ള വിഡിയോ ദൃശ്യം അടക്കം പുറത്തു വിടുമെന്നായിരുന്നു ഭീഷണി. തന്റെ പേര് പറയരുതെന്നും വെറും ഇര എന്ന് മാത്രം പറയാനുമായിരുന്നു നിര്‍ദേശം. അങ്ങിനെ പറഞ്ഞാല്‍ മറ്റ് കാര്യങ്ങളൊന്നും പുറത്തു വരില്ലെന്നും നടിമാര്‍ക്ക് കുഴപ്പമുണ്ടാകില്ലെന്നും ഇയാള്‍ ഇരകളെ പറഞ്ഞു പഠിപ്പിച്ചു.

അതേസമയം ചന്ദ്രയുടെ മൊബൈല്‍ ഫോണില്‍ ഓരോ പെണ്‍കുട്ടിയുടെയും വില പറഞ്ഞ് കൊണ്ട് ഇടപാടുകാരുമായി നടത്തിയിരിക്കുന്ന നൂറു കണക്കിന് മെസേജുകളും പൊലീസിന് കണ്ടെത്താന്‍ ആയി. പെണ്‍കുട്ടികളും ചിത്രങ്ങളും ഫോണ്‍ വഴി ചന്ദ്ര അയച്ചു കൊടുക്കാറുണ്ടായിരുന്നു.

Advertisment