Advertisment

370 യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 370 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യയുടെ ബോയിങ്  777300 വിമാനം വലിയൊരു ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് വിമാനത്തിന്റെലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയായത്. ഇറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.

Advertisment

publive-image

വിമാനത്തില്‍ ഇന്ധനം അനുനിമിഷം കുറയുന്നതിനാല്‍ അധികനേരം ആ അവസ്ഥയില്‍ തുടരാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. വിമാനം എത്ര ഉയരത്തിലാണെന്ന് കണക്കാക്കാന്‍ സഹായിക്കുന്ന ആള്‍ട്ടിമീറ്റര്‍ മാത്രമായിരുന്നു വിമാനത്തില്‍ ആകെ പ്രവര്‍ത്തനക്ഷമമായിരുന്നത്.

ഇതേത്തുടര്‍ന്ന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. മേഘാവൃതമായ ആകാശത്തുനിന്ന് റണ്‍വേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനത്തെ താഴ്ത്തുകയും യന്ത്ര സഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാര്‍ഗങ്ങളും കണക്കു കൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ് പൈലറ്റ് വിമാനം ഇറക്കിയത് നെവാര്‍ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

Advertisment