കൊച്ചി ∙ തനിക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് ചിലര്‍ തട്ടിയെടുക്കുകയായിരുന്നുന്നെന്ന വിവാദ പരാമര്‍ശവുമായി നടന്‍ കൊച്ചുപ്രേമന്‍ രംഗത്ത്. ബോളിവുഡ് ഇതിഹാസം സാക്ഷാല്‍ അമിതാഭ് ബച്ചനെതിരെയാണ് പേരെടുത്ത് പറഞ്ഞ് കൊച്ചുപ്രേമന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2016 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് പ്രേമന്‍ വിവാദമാക്കിയിരിക്കുന്നത് .
എം.ബി.പത്മകുമാർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവൻ എന്ന ശക്തമായ കഥാപാത്രം കൊച്ചു പ്രേമനെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിച്ചു.
അമിതാഭ് ബച്ചൻ, മമ്മൂട്ടി എന്നിവരോടൊപ്പം. ഇപ്രാവശ്യം അവാര്‍ഡ് താങ്കൾക്കാണെന്ന് ഡൽഹിയിൽ നിന്ന് പല മാധ്യമങ്ങളും വിളിച്ച് അദ്ദേഹത്തെ അറിയിക്കുക പോലും ചെയ്തിരുന്നു.
പക്ഷേ, ഒടുവിൽ അവാർഡ് അമിതാഭ് ബച്ചന് ലഭിച്ചു. കൊച്ചു പ്രേമന്റെ വാക്കുകളിൽ പറഞ്ഞാൽ, അവാർഡ് ചിലർ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയിൽ ഇത്തരത്തിൽ തട്ടിപ്പറികൾ പതിവാണെന്നും പ്രേമന്‍ പറയുന്നു.
സലീം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് എന്നീ കൊമേഡിയന്‍മാര്‍ മികച്ച അഭിനേതാവിനുള്ള ദേശീയ–സംസ്ഥാന അംഗീകാരം നേടിയപ്പോള്‍ ഇക്കൂട്ടത്തില്‍ അര്‍ഹനായിരുന്നിട്ടും തഴയപെട്ടതിന്‍റെ പ്രതിക്ഷേധമാണ് കൊച്ചുപ്രേമൻ പരസ്യമായി പറഞ്ഞത് .