Advertisment

കോയമ്പത്തൂരിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ എത്തിച്ചയുടന്‍ മരിച്ചത് പ്രദീപ് സിംഗല്ല, ശ്രീലങ്കയിലെ ആധോലോക രാജാവ് അങ്കോട ലോക്ക! കൊന്നത് വിഷം കൊടുത്ത്‌

New Update

ചെന്നൈ: കോയമ്പത്തൂരിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ എത്തിച്ചയുടന്‍ മരിച്ചത് ശ്രീലങ്കയിലെ ആധോലോക രാജാവ് അങ്കോട ലോക്ക!  ലോക്ക(35)യുടെ ദുരൂഹ മരണത്തിൽ കേന്ദ്ര സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി. ലോക്കയെ എതിരാളികൾ വിഷം കൊടുത്തു കൊന്നുവെന്നാണ് ശ്രീലങ്കൻ പൊലീസിന്റെ അനുമാനം. കഴിഞ്ഞ രണ്ടുവർഷമായി കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ലോക്കോയുടെ മരണം കഴിഞ്ഞ ഞായാറാഴ്ച ശ്രീലങ്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Advertisment

publive-image

ശ്രീലങ്കൻ മുനമ്പ് കേന്ദ്രമാക്കി ലഹരി, ആയുധ കടത്തു നടത്തുന്ന മധുമഗ ലസന്ത ചന്ദന പരേരയെന്ന അങ്കോട ലോക്ക കോയമ്പത്തൂരിൽ വച്ചു കൊല്ലപ്പെട്ടെന്ന വിവരം ഞായറാഴ്ച വൈകീട്ടാണ് ശ്രീലങ്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ വച്ചു മരിച്ച പ്രദീപ് സിങ് എന്നയാളുടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തി.

അബോധാവസ്ഥയിൽ എത്തിച്ച ഇയാൾക്കു ഹൃദയാഘാതം ഉണ്ടായെന്നായിരുന്നു കൂടെ വന്നവർ ഡോക്ടർമാരെ അറിയിച്ചിരുന്നത്. വൈകാതെ മരിക്കുകയും ചെയ്തു. തുടർന്ന് പീലമേട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അങ്കോട ലോക്കയാണന്നു സ്ഥിരീകരിച്ചത്.

ഇയാൾക്കൊപ്പം താമസിച്ചിരുന്ന പെൺസുഹൃത്ത് ശ്രീലങ്കൻ സ്വദേശി അമാനി താജി, വ്യാജ ആധാർ കാർഡും തിരിച്ചറിയൽ കാർഡും നിർമ്മിക്കാൻ സഹായിച്ച ശിവകാമി സുന്ദരി, ധ്യാനേശ്വരൻ എന്നിവരാണു പിടിയിലായത്.

മൂവരെയും മധുരയിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. രണ്ടുമാസം ഗർഭിണിയായിരുന്ന അമാനി താജി(27)യെ ഗർഭം അലസിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ നടന്ന ഏറ്റുമുട്ടലിൽ അങ്കോട ലോക്ക കൊലപ്പെടുത്തിയ അധോലോക നേതാവിന്റെ ഭാര്യയാണ് അമാനി താജി.

തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ മധുരയിലെത്തിച്ചു ദഹിപ്പിച്ചെന്നാണ് പിടിയിലായവരുടെ മൊഴി. അതിനിടെ കേസ് സിബിസിഐഡി വിഭാഗത്തിന് കൈമാറി തമിഴ്നാട് ഡിജിപി ഉത്തരവിറക്കി.

ankoda lokka death
Advertisment