Advertisment

ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അത് ആ പയ്യന്റെ യഥാര്‍ഥ ശബ്ദമാണ്; യേശുദാസിനെപ്പോലെ പാടിയത് കാരണം അവാര്‍ഡ് നിഷേധിച്ചത് ശരിയല്ല: അര്‍ജുനന്‍ മാസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

യേശുദാസിനെപ്പോലെ പാടിയതിന് യുവഗായകന് അവാര്‍ഡ് നിഷേധിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍. ‘അഭിജിത്ത് വിജയന്‍ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഈ ഒരു കാരണത്താല്‍ പുരസ്‌കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതില്‍ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാര്‍ഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാന്‍ കഴിയുമോ?- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

Advertisment

publive-image

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയത്. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അര്‍ജുനന്‍ മാസ്റ്ററായിരുന്നു ഭയാനകത്തിന്റെ സംഗീത സംവിധായകന്‍. അദ്ദേഹത്തിന് ഈ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അവര്‍ക്കത് മനസിലാക്കാന്‍ കഴിയില്ലേ? പിന്നെ അമ്പത് വര്‍ഷം കഴിഞ്ഞപ്പോഴല്ലേ എനിക്ക് ഒരു പുരസ്‌കാരം കിട്ടുന്നത്. പുരസ്‌കാരം വൈകിയതില്‍ എനിക്ക് വിഷമമൊന്നുമില്ല. കഴിവുണ്ടെങ്കില്‍ അഭിജിത്തിനും നാളെ പുരസ്‌കാരം ലഭിക്കും- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ് പറഞ്ഞിട്ടാണ് ഞാന്‍ അഭിജിത്തിനെ സിനിമയില്‍ പാടാന്‍ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോള്‍ സംവിധായകന്‍ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തില്‍ പാടിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.

Advertisment