ഓയൂർ : പിതാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. വെളിയം കാെട്ടറ നടുകുന്ന് ചരുവിള വീട്ടിൽ ശ്രീധരനെ മർദിച്ച കേസിൽ മകൻ പ്രേംലാൽ (37)ആണ് അറസ്റ്റിലായത്. വെള്ളി വൈകിട്ട് 6.30നാണ് സംഭവം. രണ്ടു വിവാഹം കഴിച്ച പ്രേംലാൽ മൂന്നാം വിവാഹത്തിന് ശ്രമിച്ചത് എതിർത്തതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
മദ്യലഹരിയിലെത്തിയ പ്രേംലാൽ വീടിന് സമീപത്ത് വച്ച് ശ്രീധരനെ മർദിക്കുകയായിരുന്നു. വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങൾക്കും മർദനമേറ്റു.
സിഐ: വിനോദ് ചന്ദ്രൻ ,എസ് ഐ: രാജൻബാബു, എഎസ്ഐമാരായ രാജേഷ് കുമാർ, അനിൽകുമാർ, ഹരികുമാർ എസ്.സി.പി. ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രേംലാലിനെ റിമാൻഡ് ചെയ്തു.