Advertisment

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭ മണ്ഡലങ്ങളില്‍ വോെട്ടടുപ്പ് ആരംഭിച്ചു

New Update

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭ മണ്ഡലങ്ങളില്‍ വോെട്ടടുപ്പ് ആരംഭിച്ചു. ഗോരഖ്പുരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി മഹാ ഭൂരിപക്ഷത്തോടെ ഇരു മണ്ഡലങ്ങളിലും വിജയിക്കും. മോദി സര്‍ക്കാറിെന്‍റ വികസനം 2019 ലെ തെരഞ്ഞെടുപ്പിലും ബി.െജ.പിക്ക് വിജയം കൊണ്ടുവരുമെന്നും ആദിത്യനാഥ് പറഞ്ഞു.

Advertisment

publive-image

യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ ജയിച്ച മണ്ഡലമാണ് ഗോരഖ്പുര്‍. ഗോരഖ്പീഠ് മഹന്ത് കൂടിയായ ആദിത്യനാഥിന് അതുകൊണ്ടുതന്നെ കാര്യമായ എതിരാളികളുണ്ടാവാറില്ല.ഗോരഖ്പൂരില്‍ ഉപേന്ദ്ര ദത്ത് ശുക്ലയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിക്കായി പ്രതാപ് സിങ് പേട്ടല്‍ വോട്ട് തേടുേമ്ബാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുര്‍ഹിത ചാറ്റര്‍ജി കരീമും രംഗത്തുണ്ട്. ആകെ പത്ത് സ്ഥാനാര്‍ഥികളാണ് ഗോരഖ്പുരില്‍ ജനവിധി തേടുന്നത്.

ഫുല്‍പുരില്‍ ബി.ജെ.പിക്കായി കൗശലേന്ദ്ര സിങ് പേട്ടലും എസ്.പിക്കായി പ്രവീണ്‍ നിഷാദുമാണ് മത്സരിക്കുന്നത്. മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആകെ 22 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.

Advertisment