Advertisment

ബിന്‍ലാദന്‍ മരിച്ചിട്ടില്ല, അവിടെ സുരക്ഷിത ജീവിതം നയിക്കുന്നു...! ലോകത്തെ ഞെട്ടിച്ച് എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍

New Update

മോസ്‌കോ: ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയായ ബിന്‍ ലാദന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി എഡ്വേഡ് സ്‌നോഡന്‍. അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യക്തിയാണ് എഡ്വേഡ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ജീവനോടെയുണ്ടെന്നും, ബഹാമസിലാണ് ലാദന്‍ താമസിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisment

publive-image

ബിന്‍ ലാദനും കുടുംബവും ബഹാമസിലെ സുരക്ഷിതമായ ഇടത്തിലേക്ക് മാറിയതിനു ശേഷമാണ് മുന്‍ അല്‍ ക്വയ്ദ നേതാവിന്റെ വ്യാജമരണം സിഐഎ പ്രഖ്യാപിച്ചതെന്നും സ്‌നോഡന്‍ പറയുന്നു. ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്നുള്ളതിനുള്ള തെളിവുകള്‍ സെപ്തംബറില്‍ പ്രസിദ്ധീകരിക്കുന്ന തന്റെ പുതിയ പുസ്തകത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെല്ലിലും സിഐഎയിലും ജോലി ചെയ്തതിനു ശേഷമാണ് എഡ്വേഡ് സ്‌നോഡന്‍ 2013ല്‍ അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍എസ്എയില്‍ എത്തിയത്. എന്‍എസ്എയുടെ ആയിരക്കണക്കിന് രഹസ്യ രേഖകളാണ് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചത്. തുടര്‍ന്ന് സ്‌നോഡനെതിരെ യു എസ് സര്‍ക്കാര്‍ ചാരവൃത്തിക്കേസ് ചുമത്തി. നിലവില്‍ മോസ്‌കോയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് അവര്‍ ജീവിക്കുന്നത്. രേഖകള്‍ ലീക്ക് ചെയ്തതിനെ തുടര്‍ന്ന് സ്‌നോഡന്‍ യുഎസില്‍ നിന്ന് ഹോംകോങിലേക്ക് പലായനം ചെയ്തിരുന്നു.

Advertisment