Advertisment

പ്രചരിക്കുന്ന വര്‍ത്തകളില്‍ പറയുന്ന പോലെയുള്ള വ്യക്തിയല്ല താന്‍. പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ചെന്നൈയില്‍ എത്തിയത്; ഇവിടെ വന്നപ്പോഴാണ് വലിയൊരു സംഘമാളുകള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിനായി ഒത്തു കൂടിയിരിക്കുന്നതായി മനസിലായത് ;തുറന്നുപറച്ചിലുമായി ഗുണ്ടാ നേതാവ് ബിനു

New Update

മലയാളി ഗുണ്ടാ നേതാവായ ബിനുവിനെ പിറന്നാള്‍ ആഘോഷവേളയില്‍ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിനു. ബിനു മാധ്യമങ്ങളോട് പറയുന്നതിങ്ങനെ……

Advertisment

പ്രചരിക്കുന്ന വര്‍ത്തകളില്‍ പറയുന്ന പോലെയുള്ള വ്യക്തിയല്ല താന്‍. പിറന്നാള്‍ ആഘോഷിക്കാന്‍ എത്തണമെന്ന് സുഹൃത്ത് പറഞ്ഞതിനാലാണ് ചെന്നൈയിലേക്ക് എത്തിയത്. ഇവിടെ വന്നപ്പോഴാണ് വലിയൊരു സംഘമാളുകള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിനായി ഒത്തു കൂടിയിരിക്കുന്നതായി മനസിലായത്. ഇതിലൊന്നിനും എനിക്ക് പങ്കില്ല. ബിനു പറഞ്ഞു.

publive-image

ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രണ്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നും പോയിരുന്നു. മറ്റു ബന്ധങ്ങള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, പോലീസ് തന്നെ വേട്ടയാടി കൊണ്ടിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടെ പോലീസ് നടത്തിയ നീക്കത്തില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും തന്നെ പോലീസ് വേട്ടയാടി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. ബിനു മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ച ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ സാഹസിക നീക്കത്തിലൂടെ പോലീസ് പിടികൂടിയിരുന്നു. ചെന്നൈ – കാഞ്ചീപുരം അതിര്‍ത്തി പ്രദേശമായ മലയംപക്കത്തെ ഒരു ഷെഡിലാണ് ആഘോഷം നടന്നത്.

1994ല്‍ തമിഴ്നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് ഗുണ്ട ബിനു (45) എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനഞ്ചാം വയസില്‍ ചെന്നൈയിലെത്തിയ ബിനു എട്ട് കൊലപാതക കേസുകളടക്കം 25ലധികം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ്. തലവെട്ട് റൗഡി എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തുവര്‍ഷമായി ചൂളൈമേടിലായിരുന്നു ഇയാളുടെ താമസം.

Advertisment