റിയാദ് :ബിഷയിൽ വാഹന അപകടത്തിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ആദിനാട് തെക്ക് തട്ടുപുരക്കൽ വീട്ടിൽ സന്തോഷിന്റെ (39) മൃതദേഹം സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ മൂലം നാട്ടിലേക്ക് കയറ്റി അയച്ചു. ഒരു മാസം മുൻപ് ബിഷയിൽ നിന്ന് 80 കിലോമീറ്റർ അകലെ അൽ തബാല മഞ്ചും എന്ന സ്ഥലത്താണ് അപകടമുണ്ടായത് .സന്തോഷ് സഞ്ചരിച്ചിരുന്ന വാഹനവും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .വാഹനത്തിലുണ്ടായിരുന്ന നേപ്പാളി സ്വദേശികളും മരണപെട്ടു .
സദാനന്ദൻ ലീല ദമ്പതികളുടെ മകനാണ് സന്തോഷ് ,ഭാര്യ അശ്വതി .സന്തോഷിന്റെ ബന്ധു ബിനുവിന് നാട്ടിൽ നിന്ന് ലഭിച്ച അനുമതി പത്രപ്രകാരം മൃതദേഹം നാട്ടിലെത്തിക്കുവാൻ പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റി ജീവകാരുണ്യ കൺവീനർ അസ്‌ലം പാലത്ത് ,ജിദ്ദ സി .സി .ഡബ്ല്യൂ മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ അസീസ് പാതിപറമ്പ് കൊണ്ടോട്ടി,ബിനു കരുനാഗപ്പള്ളി , പി .എം .എഫ് നാഷണൽ വോളന്റിയർ ക്യാപ്റ്റൻ ഷരിക്ക് തൈക്കണ്ടി ,റൗദ യൂണിറ്റ് കൺവീനർ സലിം വാലിലപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദി എയർലൻസിൽ നാട്ടിലേക്ക് കയറ്റി അയച്ചു .