മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടാണ് മറിഞ്ഞത്. 32 കുട്ടികളെ രക്ഷപ്പെടുത്തി. പാല്‍ഘര്‍ ജില്ലയിലെ ദഹാനു തീരത്ത് നിന്ന് 2 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ ആള് കൂടുതലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 11.30നായിരുന്നു അപകടം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കപ്പലുകളും ഡോണിയർ വിമാനവും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.