Advertisment

ചികിത്സ നടത്തിയത് അനന്തപുരിയില്‍ ; മകള്‍ മാനസീകരോഗിയാണെന്ന രേഖകള്‍ കാണിക്കാമെന്ന് ചാക്കോ

New Update

തിരുവനന്തപുരം: പ്രണയത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്‍ വധക്കേസില്‍ നീനുവിന് മാനസീകരോഗമുണ്ടെന്നും തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ അവര്‍ ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ അത് മുടങ്ങിയിരിക്കുകയാണെന്നും ആവര്‍ത്തിച്ച് പിതാവ് ചാക്കോ. നീനുവിന്റെ രോഗവിവരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാമെന്നും അതിനായി വീടു തുറക്കാന്‍ അനുവദിക്കണമെന്നുമുള്ള ചാക്കോയുടെ ഹര്‍ജി കോടതി അംഗീകരിച്ചു.

Advertisment

publive-image

നീനുവിനും അമ്മ രഹ്നയ്ക്കും മാനസീകരോഗമുണ്ടെന്നും ഇരുവരും ചികിത്സയില്‍ ആയിരുന്നെന്നുമാണ് ചാക്കോയുടെ വാദം. ഇപ്പോള്‍ കെവിന്റെ വാടകവീട്ടില്‍ താമസിക്കുന്ന നീനുവിന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും പിതാവ് ചാക്കോ പറയുന്നു. തുടര്‍ചികിത്സയ്ക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. അതിന് കോടതി അനുവദിക്കണമെന്നും ഇക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകള്‍ പുനലൂരിലെ വീട്ടിലുണ്ടെന്നുമാണ് വാദം.

publive-image

ഇക്കാരം അനുവദിച്ച കോടതി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പുനലൂരിലെ പൂട്ടിക്കിടക്കുന്ന വീട് തുറക്കാനും രേഖകള്‍ കണ്ടെത്താനും അനുവാദം നല്‍കി. കെവിന്റെ കൊലപാതകത്തിന് ശേഷം നീനുവിന്റെ വീട് പൂട്ടിക്കിടക്കുകയാണ്.

publive-image

നേരത്തേ ഈ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നീനു കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തെ വീട്ടിലാണ് കഴിയുന്നത്. പഠനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

publive-image

publive-image

Advertisment