Advertisment

ലൈഫ് മിഷന്‍ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; കോഴയെ സംബന്ധിച്ച് സര്‍ക്കാരില്‍ എല്ലാവര്‍ക്കും നേരത്തെ അറിയാമായിരുന്നു, തോമസ് ഐസക്ക് കോഴ സാക്ഷി; ആരോപണവുമായി പ്രതിപക്ഷ നേതാവ്‌

New Update

തിരുവനന്തപുരം: ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരിയിൽ യുഎഇ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ സഹായത്തോടെ യൂണിടാക് കമ്പനി നിർമിക്കുന്ന ഭവനസമുച്ചയ പദ്ധതിയിൽ സർക്കാരിനു ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്.

Advertisment

publive-image

ഭൂമി നൽകിയതിനപ്പുറം പദ്ധതിയിൽ സർക്കാരിനു ബന്ധമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പച്ചകള്ളമാണെന്നാണ് വാർത്തകളിലൂടെ വ്യക്തമാകുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഭവനസമുച്ചയത്തിന്റെ എല്ലാ ഘട്ടത്തിലും സർക്കാരിന്റെ ഇടപെടലും സാന്നിധ്യവുമുണ്ടായിരുന്നു. യൂണിടാക്കുമായി സർക്കാർ നേരിട്ടു ഇടപെട്ടതിന്റെ തെളിവുകളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. പദ്ധതി രൂപരേഖ യൂണിടാക് 2019 ഓഗസ്റ്റ് 22ന് സമർപ്പിച്ചത് ലൈഫ് മിഷനാണ്. ആ രൂപരേഖ ലൈഫ് മിഷൻ അംഗീകരിച്ചു. ഓഗസ്റ്റ് 26നു ലൈഫ് മിഷൻ സിഇഒ റെഡ്ക്രസന്റിനു നൽകിയ കത്തിൽ യൂണിടാകിന്റെ പ്ലാൻ അംഗീകരിച്ചതായി പറയുന്നുണ്ട്. സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിനു റെഡ്ക്രസന്‍റ് കരാർ നൽകിയതെന്നു ചെന്നിത്തല ആരോപിച്ചു.

കരാർ ലഭിക്കാൻ കോടികളുടെ കോഴ ഇടപാടു നടന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നു വ്യക്തമാണ്. പദ്ധതി ലഭിക്കാൻ യൂണിടാക് കോഴകൊടുത്ത കാര്യം അറിയാമായിരുന്നു എന്നാണ് പാർട്ടി ചാനലിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കോഴയെ സംബന്ധിച്ചു സർക്കാരിൽ എല്ലാപേർക്കും നേരത്തെ അറിയാമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇത്രവലിയ തട്ടിപ്പു നടക്കുന്നെന്ന് അറിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കാൻ ധനകാര്യമന്ത്രി തയാറായില്ല. ഇത് ഗുരുതരമായ തെറ്റാണ്. എന്തുകൊണ്ട് അദ്ദേഹം അറിയിച്ചില്ല? തോമസ് ഐസക്കിനെ കോഴസാക്ഷി എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇങ്ങനെ കേരളത്തിന്റെ ധനകാര്യമന്ത്രി അധപതിക്കാൻ പാടുണ്ടോ. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു മന്ത്രി അവതരിപ്പിക്കുന്ന ധനബിൽ എങ്ങനെ ജനങ്ങൾ വിശ്വസിക്കും. എത്ര കോഴകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ധനകാര്യ ബില്ലാകും അദ്ദേഹം അവതരിപ്പിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് യൂണിടാകിനു കരാര്‍ ലഭിച്ചത്. ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പരിശോധനയ്ക്കായി വിളിച്ചെന്നു പറയുന്നത് ജനത്തെ കബളിപ്പിക്കാനാണ്. താൻ ഒന്നും അറിഞ്ഞില്ലെന്നു പറയാനുള്ള വിഫലശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. ധനമന്ത്രി, നിയമമന്ത്രി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്നിവർ പറയുന്നതു പദ്ധതിക്കായി യൂണിടാക് 4.25 കോടിരൂപ കോഴ നൽകിയെന്നാണ്. ആപ്പോൾ ഈ വിവരം മുഖ്യമന്ത്രിയും അറിയണ്ടേതാണ്.

ധാരണാപത്രം ഒപ്പിട്ട ചർച്ചയുടെ മിനിട്‍സ് ഇല്ലെന്നാണു ലൈഫ് മിഷൻ സിഇഒ പറയുന്നത്. ഇത്തരമൊരു കോഴ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും, മുൻ സർക്കാരുകളുടെ കാലത്ത് ഭവനപദ്ധതിക്ക് ആരെങ്കിലും കോഴ വാങ്ങിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എൽഡിഎഫിലെ പ്രധാന ഘടകകക്ഷികൾ ആരും ഈ വിവാദത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

remesh chennithala cm pinarayi Thomas issac life mission
Advertisment