Advertisment

ചെറുതോണി ഡാമില്‍ നിന്നും രാവിലെ പുറത്തേയ്ക്ക് ഒഴുക്കുന്നത് സെക്കണ്ടില്‍ ഒരു ലക്ഷം ലിറ്റർ വെള്ള൦. കൊച്ചിയില്‍ സ്ഥിതിഗതി വീണ്ടും മോശമാകും

New Update

publive-image

Advertisment

തൊടുപുഴ∙ ഇടുക്കി ഡാമില്‍ ജലനിരപ്പ് പരമാവധിയിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിൽ നിന്നു വെള്ളിയാഴ്ച രാവിലെ മുതൽ വ്യാഴാഴ്ചത്തേതിന്റെ ഇരട്ടി വെള്ളം തുറന്നുവിടും.

ഒരു സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും ഡാമില്‍ നിന്നു പുറത്തേയ്ക്ക് ഒഴുക്കുക എന്നാണ് അറിയിപ്പ് . അതായത് രാവിലെ 6 മണി മുതൽ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നുവിടുക. ഇതോടെ കൊച്ചിയിലും ആലുവയിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും .

publive-image

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു.

publive-image

വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.

publive-image

നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരാനാണു തീരുമാനം. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്.

publive-image

മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

mazha idukky dam
Advertisment