Advertisment

കൃതിയുടെ കലോത്സവ വേദിയില്‍ നളന്റെ വിരഹതാപവുമായി ഗോപിയാശാന്‍

author-image
admin
New Update

കൊച്ചി:  കാമുകിയെ ഒന്ന് കാണുന്നതിനു മുമ്പു തന്നെ വിരഹതാപമനുമഭവിക്കുന്ന നളന്റെ 'അഭിലാഷ വിപ്രലംഭവു'മായി ഗോപിയാശാന്‍ അരങ്ങിലെത്തിയപ്പോള്‍ ഏതാനും മണിക്കൂര്‍ നേരം മറൈന്‍ ഡ്രൈവ് നിഷധരാജധാനിയായി.

Advertisment

publive-image

കുണ്ഡിനപുരിയിലെ ദമയന്തിക്കുള്ള സന്ദേശവുംകൊണ്ട് പോയ് വരാനുള്ള പ്രിയമാനസനായ ഹംസമായി കലാമണ്ഡലം ഷണ്മുഖനും ദമയന്തിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും കാണാത്ത ദമയന്തിയെ വര്‍ണിച്ചു കേള്‍പ്പിച്ച് നളനില്‍ അഭിലാഷ വിപ്രലംഭമുണര്‍ത്തുന്ന നാരദനായി കലാമണ്ഡലം വിപിനും വേഷമിട്ടു.

ഉണ്ണായിവാര്യരുടെ ലോകോത്തര കവിതയെന്നു വാഴ്ത്തപ്പെടുന്ന വരികള്‍ പ്രശസ്ത കഥകളി ഗായകരായ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും നെടുമ്പിള്ളി രാംമോഹനും ആലപിച്ചപ്പോള്‍ ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണനും ഗോപീകൃഷ്ണന്‍ തമ്പുരാനും മദ്ദളത്തില്‍ കലാനിലയം മനോജും കലാമണ്ഡലം മനോജും അകമ്പടിയായി.

Advertisment