Advertisment

ദുബായിലേയ്ക്കുള്ള മോഡിയുടെ രണ്ടാം വരവും യൂസഫലിയുടെ അസാന്നിധ്യവും ? മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ കാണിച്ച തിരക്കും അതിന്‍റെ രഹസ്യവും പിന്നെ സുരേഷ്ഗോപിയുടെ അബദ്ധവും ! മനസിലാക്കുക , എന്നും കുന്നും ഒരുപോലെയായിരിക്കില്ല

New Update

' എന്നും കുന്നും ഒരുപോലെയായിരിക്കില്ല 'എന്നും' ഈ ലോകത്ത് ഒന്നും ശാശ്വതമല്ലെന്നും നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രിയെ പറഞ്ഞു പഠിപ്പിക്കുവാനോ മനസ്സിലാക്കി കൊടുക്കുവാനോ ഒരു അൽഫോൻസ് കണ്ണന്താനമോ, സ്മിതാ ഇറാനിയോ, വിനോദ് ഗോയങ്കയോ, പിയുഷ് പാണ്ഡെയോ അല്ലെങ്കിൽ മോദിജിയെ ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുവാൻ സഹായിച്ച ഒഗിൾവി & മേത്തറോ, സോഹോ സ്ക്വയറോ, മാഡിസൺ വേൾഡോ തയ്യാറാകുന്നില്ല .

Advertisment

അല്ലെങ്കില്‍ അവരൊക്കെ അദ്ദേഹത്തെ കൈവിട്ടു എന്ന് വേണം കരുതുവാൻ . ചിലപ്പോൾ കൊടുത്തപണം തീർന്നപ്പോൾ ബന്ധങ്ങൾ പുതുക്കുവാൻ അദാനിയോ അംബാനിയെ കനിയാത്തതിന്റെ കാരണത്താലായിരിക്കണം ഇപ്പോൾ അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികൾ. ഇത് പറയാന്‍ കാരണം മോഡിജിയുടെ അബുദാബി ദുബായ് മസ്കറ്റ് യാത്രകളിൽ കണ്ട ചില പോരായ്മകളാണ്.

publive-image

പലസ്തീനിൽനിന്നും വീണുകിട്ടിയ ഇമേജ് ദുബായിലും മസ്ക്കറ്റിലും ചെന്ന് ചളമാക്കി

പലസ്തീനിൽ നിന്നും വീണുകിട്ടിയ ഇമേജ് എല്ലാം ദുബായിലും മസ്ക്കറ്റിലും വന്നു ചളമാക്കിയപ്പോൾ നഷ്ടമാകുന്നത് ഇന്ത്യ എന്ന ഒരു രാജ്യത്തിന്റെ മഹത്വങ്ങൾ ആയിരുന്നു.

ഷെയ്ഖ് സായിദ് ജീവിച്ചിരിക്കുമ്പോൾ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രീയായിരുന്ന ഇന്ദിരാഗാന്ധി 1981 ൽ യുഎഇ സന്ദർശിച്ചതാണ് യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണവും ഒരു രാഷ്ട്രത്തലവന് നൽകിയ ബഹുമാനവും .

പിന്നീട് വന്ന പ്രധാനമന്ത്രിമാരൊന്നും യുഎഇ പോലുള്ള രാജ്യങ്ങള്‍ സന്ദർശിക്കുവാൻ മടി കാണിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല . അങ്ങനെയുള്ള വേളയിലാണ് നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി മോഡിജി യുഎഇയിൽ വന്നതും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതും എല്ലാം .

publive-image

മോഡിയുടെ രണ്ടാം വരവില്‍ യൂസഫലി ഔട്ടാകാന്‍ കാരണം ?

മോഡിയുടെ ആദ്യ വരവിൽ ഏറ്റവും തിളങ്ങിയത് പ്രവാസി വ്യവസായി മുഖ്യന്‍ യുസഫ് അലിയായിരുന്നു . പക്ഷെ ഇപ്പോൾ മോഡിജിയുടെ രണ്ടാം വരവില്‍ യുസഫലീജിയുടെ പൊടി പോലും കണ്ടുപിടിക്കുവാൻ ഉണ്ടായിരുന്നില്ല.

അപ്പോഴാണ് അറിയുവാൻ കഴിഞ്ഞത്. സെൽഫിയുടെ വക്താവായ അല്ലെങ്കിൽ മീഡിയ പബ്ലിസിറ്റിയുടെ കാരണവരായ മോഡിജി എല്ലാവര്‍ക്കും വാണിങ് കൊടുത്തത്രെ . തന്റെ കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പോസ്റ്റ് ചെയ്തുകൊണ്ട് ആരും അങ്ങനെ ഷൈൻ ചെയ്യേണ്ട എന്ന് .

കാരണം ചിലപ്പോൾ ഒരു കയ്യിൽ ആർഎസ്എസും മറുകയ്യിൽ ഗൾഫിലെ അന്യമതക്കാരായ പണച്ചാക്കുകളും ഒരുമിച്ചു പോകില്ല എന്നുള്ള ബോധമോ അല്ലെങ്കിൽ ബോധക്കേടോ ആയിരിക്കാം .

എന്തൊക്കെയായലും ഒന്നാം വരവിൽ ഉണ്ടാക്കിയ ആ ഇമേജ് രണ്ടാം വരവിലൂടെ ഇല്ലാതാക്കിയപ്പോൾ നാം മനസ്സിലാക്കേണ്ടത് എല്ലാറ്റിനും ഒരു അതിരുണ്ട് എന്നത് മാത്രമാണ് . മസ്ക്കറ്റിലെ ഒഴിഞ്ഞ കസേരകളും ദുബായിലെ അനാവശ്യ ഗെസ്റ്റുകളും ഒക്കെ അതാണ് തെളിയിക്കുന്നത് .

ഇന്ത്യയിൽ നിശബ്ദമായി നേട്ടങ്ങൾ കൈവരിച്ച അബ്ദുൾകലാമും , അമിതാബ് ബച്ചനും , രജനീ കാന്തും , എ ആർ റഹ്മാനും , സച്ചിൻ തെണ്ടുൽക്കറും ഇന്നിപ്പോൾ നിശബ്ദമായി മുന്നേറുന്ന രാഹുൽ ഗാന്ധിയെയും ഒക്കെ മോഡിജി കണ്ടുപഠിച്ചാൽ നാണക്കേടില്ലാതെ പടിയിറങ്ങി പോകാം .

publive-image

അല്ലെങ്കിൽ മറ്റൊരു വിപി സിങ്ങോ , നരസിംഹറാവുവോ പോലെ ആരും അറിയാതെ ഡല്‍ഹിയില്‍ ഒതുങ്ങേണ്ടി വരും .

അതുപോലെ തന്നെ ആവശ്യത്തിലും അനാവശ്യത്തിലും ഒരുപോലെ വാർത്തകളിലും ചാനലുകളിലും സ്ഥാനം പിടിക്കുവാൻ ശ്രമിച്ച യുസഫ് അലിക്ക് കിട്ടിയ വലിയ തിരിച്ചടിയാണ് ഖത്തറിൽ വെച്ച് മോഡിജിയിൽ നിന്നും ലഭിച്ചത് .

എന്നും ഇങ്ങനെ പെയിഡ് വാർത്തകളും ഫോട്ടോഗ്രാഫർമാരെ കൂടെകൊണ്ടുനടന്നുണ്ടാക്കുന്ന ഇമേജുമൊക്കെ ഇല്ലാതാക്കുവാൻ ഒരൊറ്റ നിമിഷം മതിയെന്ന് തെളിയിച്ച സംഭവമായിരുന്നു ഖത്തറിൽ വെച്ച് അരങ്ങേറിയത് .

മോഡിജിയെയും യുസഫലിക്കയെയും ഒക്കെ നമ്മളേറെ ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളാണ് . അവർ ഇനിയെങ്കിലും ഊതിപ്പെരുപ്പിക്കാത്ത ഇമേജുമായി മുന്നേറിയാൽ ഇനിയും കുറെ നാൾ ജനങ്ങളുടെ മുന്നിൽ അഭിമാനത്തോടെ നിലനിൽക്കാം .

മമ്മൂട്ടി ആള്‍ക്കൂട്ടത്തില്‍ കാണിക്കുന്ന തിരിക്കിന്‍റെ രഹസ്യം

publive-image

തന്റേതായി ഒരു വർഷം ഇറങ്ങിയ ഏഴു ചിത്രങ്ങളും ഹിറ്റായപ്പോൾ, അതുപോലെ കൊച്ചി കവിതയിൽ ഒരു വര്‍ഷം മുഴുവനും തന്റെ ചിത്രങ്ങൾ പ്രദര്ശിപ്പിച്ചപ്പോൾ അതിന്റെതായ ഒരു വൻ ആഘോഷം ദുബായിൽ നടന്നു . മമ്മുട്ടി ഹിറ്റ് പരേഡ് എന്ന ആഘോഷമായിരുന്നു ദുബായ് ചരിത്രത്തിൽ ഒരു വ്യക്തിക്ക് ലഭിച്ച ഏറ്റവും വലിയ സ്വീകരണം .

ആ ഷോയുടെ ഭാഗമായി ദുബായിലെ ഏറ്റവും നമ്പർ വൺ റേഡിയോവിൽ അദ്ദേഹത്തിന്റേതായി ഒരു ടോക്ക് ഷോ ഉണ്ടായിരുന്നു . അതിന്നായി അദ്ദേഹത്തെ മീഡിയ സിറ്റിയിലെ റേഡിയോ നിലയത്തിൽ എത്തിച്ചപ്പോൾ മുതൽ അദ്ദേഹം പറയുന്നുണ്ടായിരുന്നു കൂടുതൽ സമയം കളയരുത് എന്ന് .

പറഞ്ഞതുപോലെ 10 മിനിറ്റ് റേഡിയോവിലൂടെ അദ്ദേഹത്തിന്റെ ഷോയെ കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം അവിടെ നിന്നും പടിയിറങ്ങി . നേരെ ഗ്രാൻഡ് ഹയാത്തിലെ സ്യുട്ട് റൂമിലേക്ക് മടങ്ങി . അവിടെ ചെന്നിരുന്ന് അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ പൊളി വർത്തമാനങ്ങൾ പറയുവാൻ തുടങ്ങി.

അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു, '' നിങ്ങൾ വെറുതെ ഇരിക്കുകയാണെങ്കിൽ എന്നെക്കുറിച്ചു എന്തെങ്കിലുമൊക്കെ പൊക്കി പറയെടാ '' എന്ന് . ഞങ്ങൾ ചോദിച്ചു '' ഇത്രേം വലിയ റേഡിയോവിൽ നിന്നും ഈ തിരക്ക് കാണിച്ചു പോന്നത് ഇതിനാണോ ? '' എന്ന് .

അദ്ദേഹം പറഞ്ഞു '' ഒരിക്കലും എവിടെയും നിന്ന് തിരിഞ്ഞു കളിക്കരുത് , അതുപോലെ മറ്റുള്ളവർക്ക് നമ്മുടെ തോളിൽ കൈ വെക്കുവാൻ അവസരം കൊടുക്കരുത് '' . ശരിയാണ് . ഇപ്പോൾ ഓർത്തു നോക്കുമ്പോൾ അതൊക്കെ എത്ര ശരിയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നു . അതുപോലെ അദ്ദേഹവും ചിത്രങ്ങളുടെ എണ്ണം കുറച്ചാൽ നന്നായിരുന്നു എന്നൊരു ഉപദേശവും നമുക്കുണ്ട് .

മോഹന്‍ലാലിന്‍റെ തിരക്കും ഗ്ലാമര്‍ വേഷത്തില്‍ വന്ന പെണ്‍കുട്ടിയുമായുള്ള അഭിമുഖവും

publive-image

ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ മുപ്പത് വർഷങ്ങൾ ലോകമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി ദുബായിലെ വേൾഡ് ട്രേഡ് സെന്ററിലും, ദുബായ് മാളിലും, അറ്റ്ലാന്റിസ് ഹോട്ടലിലും ഒക്കെയായി അരങ്ങേറിയ ലാൽ സലാം എന്ന ഷോയുടെ പ്രസ്സ് മീറ്റ് ദുബായിലെ സ്റ്റുഡിയോ സിറ്റിയിൽ വെച്ച് നടക്കുന്നു .

അത് കഴിഞ്ഞു വേണം നേരത്തെ പറഞ്ഞ അതേ റേഡിയോവിൽ ലാലേട്ടന്റെ ഇന്റർവ്യൂവും ശ്രോതാക്കളുമായുള്ള സംവാദവും . പ്രസ്സ് മീറ്റ് കഴിഞ്ഞ് റേഡിയോവിൽ എത്തിയ ലാലേട്ടൻ ഇരുപത്തിയഞ്ച് മിനിറ്റ് മാത്രമേ ആ ഷോയിൽ പങ്കെടുത്തുള്ളൂ .

അലക്‌സാണ്ടർ ദ ഗ്രേറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദുബായ് എയർപോർട്ടിൽ വെച്ച് ഉണ്ടെന്ന് പറഞ്ഞുകൊണ്ട് റേഡിയോവിൽ നിന്നും മുങ്ങി . താഴത്ത് വണ്ടിയുടെ അടുത്തെത്തിയപ്പോൾ അവിടെ ഗൾഫ് ന്യുസിലെ ഒരു റിപ്പാർട്ടർ പെൺകുട്ടി അരപ്പാവാട ഉടുത്തുകൊണ്ട് ലാലേട്ടനെ ഇന്റർവ്യൂ ചെയ്യുവാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു .

എന്ത് ചെയ്യണമെന്ന് ലാലേട്ടനോട് ചോദിച്ചപ്പോൾ ഇങ്ങനെയായിരുന്നു മറുപടി '' കഷ്ടപ്പെട്ട് വന്ന കൊച്ചല്ലേ , പാവം കുറെ ബുദ്ധിമുട്ടിക്കാണും , എന്തായാലും വണ്ടിയിൽ കയറുവാൻ പറയു, ജീവിതത്തിൽ ഒരു പണി കൂടെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '' എന്ന് . അപ്പോൾ ലാലേട്ടന് എയർപോർട്ടിലെ ഷൂട്ടിങ് ഇല്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി '' അതൊക്കെ ഞാൻ റേഡിയോവിലെ ജാഡക്കാരിൽ നിന്നും മുങ്ങുവാൻ പറഞ്ഞതല്ലേ ? ' . ഇതാണ് ലാലേട്ടൻ .

സുരേഷ്ഗോപിയുടെ രണ്ടു മണിക്കൂര്‍ ബോറടിപ്പിക്കല്‍

publive-image

ഇനി നമ്മുടെ അടുത്ത നായകനായ സുരേഷ്‌ഗോപിയുടെ ഒരു സംഭവം . 2010 ൽ റിലീസായ ജനകൻ എന്ന ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രിവ്യു ദുബായിലെ ഹയാത്ത് റീജന്‍സിയിലെ തിയറ്ററിൽ വെച്ച് നടക്കുന്നു . പ്രീമിയറിന്റെ ഭാഗമായി സിനിമയെക്കുറിച്ച് സംസാരിക്കുവാൻ ഇതേ റേഡിയോ സുരേഷ് ഗോപിയെ ക്ഷണിച്ചു . ഞങ്ങൾക്ക് തന്നെയാണ് ആ ഡ്യുട്ടിയും കിട്ടിയത് .

ഉച്ചക്ക് 12:10 നുള്ള ഷോയിലാണ് സംസാരിക്കേണ്ടത് . അര മണിക്കൂർ മുൻപേ റേഡിയോ സ്റ്റേഷനിൽ എത്തിയെങ്കിലും ഞങ്ങൾ റേഡിയോയുടെ അകത്തേക്ക് കയറിയില്ല . കാരണം ലാലേട്ടന്റെ ഷോയുടെ കുറച്ച് പണം കൊടുക്കുവാൻ ബാക്കിയുണ്ടായിരുന്നു .

അങ്ങനെ ഞങ്ങൾ താഴെ പാർക്കിങ്ങിൽ കാറിൽ വെയ്റ്റ് ചെയ്തു . ഷോ തുടങ്ങി . ഒരു മണിക്കൂർ ഷോ കഴിഞ്ഞു , രണ്ടാമത്തെ മണിക്കൂറിലേക്ക് കടന്നു . സുരേഷ് ഗോപി ശ്രോതാക്കളുമായി ഇടപെഴക്കിക്കൊണ്ട് കത്തിക്കയറുകയാണ് .

മൂന്നാമത്തെ മണിക്കൂർ ആയപ്പോൾ റേഡിയോവിൽ നിന്നും ഞങ്ങള്‍ക്ക് ഫോണ്‍ '' ഒന്നൊഴിവാക്കി തരണം , ശ്രോതാക്കൾക്ക് ബോറടിയായി '' എന്ന് . ഇതാണ് ഈ ലോകം . ഇവിടെ ഇങ്ങനെയാണ് . ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും , പ്രശസ്തി ഉണ്ടെങ്കിലും ഇല്ലെങ്കിലും എവിടെയും നിന്ന് തിരിഞ്ഞു കളിക്കരുത് . പെട്ടെന്ന് സ്ക്രൂട്ട്‌ ആകുവാൻ പഠിക്കണം .

പഴയ മോഡിയല്ല ഇന്നത്തെ മോഡി, കൊച്ചു കുട്ടികള്‍ വരെ പിരാകുന്നു

publive-image

നമ്മുടെ പ്രധാനമന്ത്രി അധികാരത്തിൽ കയറുന്പോൾ ഉണ്ടായ ആ ഇമേജ് ഇന്നില്ല , അപ്പോൾ കിട്ടിയിരുന്ന ബഹുമാനം ഇന്നില്ല . നമ്മളെങ്ങാനും മോദിജിയെ കളിയാക്കിയാൽ അന്നൊക്കെ നമ്മുടെ കൂട്ടുകാർ തന്നെ നമ്മെ ചീത്ത വിളിക്കും .

ഇന്നിപ്പോൾ നമ്മുടെ കൂട്ടുകാർ മോഡി ജിയെ ചീത്ത വിളിക്കുന്നത് നമ്മൾ കേൾക്കുന്നു . അതുപോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ . അദ്ദേഹം വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞു . നമ്മളും വിശ്വസിച്ചു . ഇപ്പഴത്തെ അവസ്ഥ പറയേണ്ടതില്ലല്ലോ ?

ആയതിനാൽ കുറെ ബഹളമുണ്ടാക്കി അധികാരം പിടിച്ചാലും അല്ലെങ്കിൽ കുറെ പ്രശസ്തിയുണ്ടാക്കി കച്ചവടക്കാരനായാലും കുറെ അക്രമങ്ങൾ കാണിച്ചുകൊണ്ട് മുന്നേറിയാലും ഒരു നാൾ വരും എന്നത് ഓർമ്മിച്ചാൽ എല്ലാവർക്കും നന്ന് .

എല്ലാറ്റിനും ഒരതിരുണ്ട് എന്ന് ഉറപ്പിച്ചുകൊണ്ട്,

മസ്ക്കറ്റിലെ സ്വീകരണ വേദിയിൽ നിന്നും ദാസനും അബുദാബിയിലെ യുസഫലിക്കയുടെ വീട്ടിൽ നിന്നും വിജയനും

dasanum vijayanum
Advertisment