Advertisment

സഭയില്‍ ഇടവക വികാരിയെ വിമര്‍ശിച്ചാല്‍ അയോഗ്യന്‍ , വലിയ മെത്രാനെ പുലഭ്യം പറഞ്ഞാല്‍ , യോഗ്യന്‍ , പാസ്റ്ററല്‍ കൌണ്‍സില്‍ അംഗത്വം

author-image
ജോസഫ് മാത്യു
New Update

publive-image

Advertisment

കോട്ടയം:  സീറോമലബാര്‍ സഭാ സിനഡിന്‍റെ അധികാരം എറണാകുളം അതിരൂപതയ്ക്ക് താഴെയോ ? അതോ സിനഡ് എന്ന് പറയുന്നത് മേത്രാന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ചായകുടിച്ച് സൊറ പറയുന്നതിനുള്ള സംവിധാനമോ ? അങ്ങനെയല്ലെങ്കില്‍  കുറഞ്ഞപക്ഷം  നിങ്ങള്‍ കടുത്ത സഭാ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന എടയന്ത്രത്ത്, പുത്തന്‍വീട്ടില്‍, ഭരണിക്കുളങ്ങര, തേലക്കാട്ട്, ഞെരളിക്കാട്ട്, മുണ്ടാടന്‍, വട്ടോളി എന്നിവര്‍ക്ക്  മനസ്സിലാക്കി  കൊടുക്കുക.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സീറോമലബാര്‍ ക്രൈസ്തവരുടെ നെഞ്ചത്ത് കയറി പൊങ്കാലയിട്ടുകൊണ്ടിരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ മെത്രാന്മാരും വൈദികരും ചില അല്‍മായരും ചേര്‍ന്ന ദുഷിച്ച കൂട്ടുകെട്ടിനെ വേണ്ട സ്ഥലത്ത് ,വേണ്ട സമയത്ത് തളയ്ക്കുവാന്‍ സീറോമലബാര്‍ സഭയുടെ പരമോന്നത സിനഡ് എന്ന് കത്തോലിക്കാ സഭയും വൈദികരും ചില മെത്രാന്മാരും അവകാശപ്പെടുന്ന സമിതിക്ക് നാളിതുവരെ സാധിച്ചിട്ടില്ല.

പൊതുജനമധ്യത്തില്‍ ഇത്രയേറെ സഭാധ്യക്ഷനെ അവഹേളിച്ച വൈദികര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ സന്ദേശം നല്‍കിയ (മൌനംകൊണ്ട് ) ഈ സിനഡ് ഉടന്‍ പിരിച്ച് വിടണം.

കടുത്ത സഭാ വിരുദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന എടയന്ത്രത്ത്, പുത്തന്‍വീട്ടില്‍, ഭരണിക്കുളങ്ങര, തേലക്കാട്ട്, ഞെരളിക്കാട്ട്, മുണ്ടാടന്‍, വട്ടോളി എന്നിവരെ സഭാ വിശ്വാസികളെ നിങ്ങള്‍ ഒരു ശതമാനം മാനിക്കുന്നുവെങ്കില്‍ നടപടിയെടുത്ത് മാറ്റി നിര്‍ത്തണം. ഇവര്‍ നിരന്തരമായി സഭാധ്യക്ഷനെ പൊതുജനമധ്യത്തില്‍ അപമാനിക്കുകയും സഭയുടെ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകുകയും ചെയ്യുന്നു.

സഭാധ്യക്ഷനെതിരെയും ഭൂരിപക്ഷ വിശ്വാസികളുടെ വികാരത്തിനെതിരെയും നിരന്തരം പ്രസ്താവനകളും കോടതി വ്യവഹാരങ്ങളുമായി നടക്കുന്ന ഈ വഹകളെ നടപടിയെടുക്കാതെ ലാളിക്കുന്നത് നിങ്ങള്‍ക്ക് ഭൂഷണമല്ല. ഈ അതിരൂപതയെ മൂന്നായി വിഭജിച്ച മിടുക്കന്മാരായ വൈദികരെ മെത്രാനച്ചന്‍മാരായി വാഴിക്കുവാന്‍ നിങ്ങള്‍ക്ക് ബുധിയുണ്ടാകട്ടെ.

ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്റ് എന്ന ഭീകര സംഘടനയ്ക്ക് യോഗം ചേരുവാന്‍ പള്ളികള്‍ തുറന്നു കൊടുക്കുവാന്‍ ചിലര്‍ കാണിക്കുന്ന വ്യഗ്രതക്ക് തക്കതായ മറുപടി നല്‍കുവാന്‍ ഇതുവരെ നിങ്ങള്‍ക്കായില്ല.അതായത് പള്ളികള്‍ തന്നെ സഭാ വിരുദ്ധതയുടെ , പാഷണ്ഡതയുടെ പ്രഭവ കേന്ദ്രമായി മാറുന്നു .

ഈ തീവ്രവാദികള്‍ക്ക്  യോഗത്തിനായി  പള്ളികള്‍ അനുവദിച്ചാല്‍ എല്ലാ സാമുദായിക തീവ്രവാദ സംഘടനകള്‍ക്കും യോഗം ചേരുവാന്‍ (ഐ എസ് അടക്കമുള്ള) പള്ളികള്‍ തുറന്നുകൊടുത്തു സിനഡ് മാതൃകകാണിക്കണം.

സ്റ്റാലിന്‍, മാവോ ഭരണത്തില്‍ മാത്രം കേട്ട് കേള്‍വിയുള്ളതുപോലെ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയെ തിരുപ്പിറവി ശുശ്രൂഷകളില്‍ നിന്നും തടയുവാന്‍ ഈ ഗുണ്ടാടന്‍ സംഘത്തിന് ആരാണ് അധികാരം നല്‍കിയത്.

ഒരു പക്ഷെ, തന്‍റെ പൌരോഹിത്യ ജീവിതത്തില്‍ അദ്ദേഹം, ഏറെ വേദനിച്ച സംഭവം അത് മാത്രമായിരിക്കണം , ഒരു പുരോഹിതന്‍ തന്‍റെ പ്രാണവായൂ പോലെ കരുതുന്ന വി .കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും ആ വന്ദ്യ പിതാവിനെ തടയാന്‍ ഇവര്‍ ആരാണ് . ഈ സഭയില്‍ ആരാണ് , ഈ വക തൊലിക്കന്‍മാര്‍ക്ക് അധികാരം നല്‍കിയത് .ഇതൊന്നും ഇനി നിങ്ങള്‍ രഹസ്യമായി വച്ചിട്ട് കാര്യമില്ല, സാധാരണക്കാരായ വിശ്വാസികളോട് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഒരു കാലത്ത് ഈ സഭ രക്തസാക്ഷികളുടെയും ത്യാഗികളുടെയും സന്യാസവര്യന്മാരുടെയും പേരില്‍ അറിയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് ജിമ്മിമാരുടെയും തേലക്കാട്ട് , മണവാളന്‍ , ഞരലക്കാട്ട് തുടങ്ങിയ ഗുണ്ടാടന്‍മാരുടെയും പേരില്‍ അറിയപ്പെടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

ഈ സഭയുടെ വിശുദ്ധ കുര്‍ബ്ബാനയില്‍ നിരന്തരം ചൊല്ലുന്നതുപോലെ കലഹപ്രിയരായി ഭിന്നിച്ചു നില്‍ക്കുന്നവരെ ചിതറിച്ചു കളയണമെ എന്നുള്ള ഭാഗം നിങ്ങള്‍ സമയം കിട്ടുമ്പോള്‍ വായിക്കുക.നടപടിയെടുക്കുക വിമതരും ഇത് തന്നെയല്ലേ ആവശ്യപ്പെടുന്നത്.

പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തിയത് പോലെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ ഈ വക സാധനങ്ങളെ സ്വതന്ത്ര സഭയായി അംഗീകരിച്ച് സ്വതന്ത്രമാക്കുക. അതല്ലെങ്കില്‍ സിനഡ് എന്ന് പറയുന്നത് മറ്റ് പല രാജ്യങ്ങളിലെ പോലെ ചായകുടി സംവിധാനമായി ഭാവിയില്‍ മാറും.  ഈ രൂപതയിലെ വൈദികരെ കുറഞ്ഞപക്ഷം വടക്കേന്ത്യയിലെ ഖോരക്പൂരിലേക്കോ ഗുജറാത്തിലേക്കോ പ്രേക്ഷിത പ്രവര്‍ത്തനത്തിനയയ്ക്കുക. അല്ലെങ്കില്‍ സിറിയയിലേക്ക് അയയ്ക്കുക, ബൈബിളിനു വേണ്ടിയും കര്‍ത്താവിനു വേണ്ടിയും കൊരവള്ളിയറുക്കപ്പെടുന്ന അന്ത്യോക്യന്‍ വൈദികരെ ഒന്നോര്‍ക്കുക എ സി മുറിയിലിരിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ദുര്‍മേദസിന്റെയും വാരിയെല്ലിനിടയില്‍ ഭക്ഷണം കയറിയതിന്റെയും അസുഖം തല്‍ക്ഷണം മാറും.

എതായാലും സിറിയയിലേക്ക് ഇവരെ അയച്ചേക്കരുത്. ഇവര്‍ ഇനിയും അവശേഷിക്കുന്ന ആ സഭയെയും വിശ്വാസികളെയും ചതിക്കും, വിറ്റ്‌ പണമാക്കും . ഇവരെ യമന്‍ എന്ന ഭീകര നാട്ടില്‍ പ്രേഷിത പ്രവര്‍ത്തനത്തിനയക്കണം , ഇവര്‍ക്കുള്ള മറുപടി ഐ. എസ്. എന്ന സംഘടന നല്‍കും . ഇവര്‍ എത്ര അങ്കം നടത്തിയാലും നാഗരിക വിശ്വാസികളായ ഇവരുടെ രൂപതാംഗങ്ങള്‍ മാന്യതയോര്‍ത്ത് ഇവരെ സഹിച്ചേക്കാം. പക്ഷെ കേരളത്തിന്റെ മറ്റ്‌ ഭാഗങ്ങളിലെ ഞങ്ങള്‍ , സാധാരണക്കാരായ വിശ്വാസികള്‍ വേണ്ടിവന്നാല്‍ പ്രതികരിക്കുന്നവരും ദുരഭിമാനമില്ലാത്തവരും പൊങ്ങച്ചക്കാരുമല്ലെന്ന് ഓര്‍ക്കണം.

എന്നാ ഇവരോക്കെ തമ്പുരാന്‍ ക്ര്‍ത്താവിനെതിരെ സര്‍ക്കാര്‍ വിരുദ്ധത പ്രസംഗിച്ചെന്ന പേരില്‍ കേസ് കൊടുക്കുന്നതെന്നു ഞങ്ങള്‍ ആശങ്കപ്പെടുന്നു. കാരണം അദ്ദേഹം ലോകത്തിനപ്രിയനും ജനപ്രിയനുമായിരുന്നു.

കാനോനിക നിയമങ്ങള്‍ എറണാകുള൦ രൂപതയുടെ കുത്തകയല്ല.വലിയ തിരുമേനിക്ക് സമ്മാനിച്ച സമ്മാനത്തിന്‍റെ മറുപടികള്‍ രൂപതയുടെ പലഭാഗങ്ങളിലും വിശ്വാസികള്‍ ഏറ്റെടുത്തുകഴിഞ്ഞു , ആദ്യ വെടി കൊരട്ടിയില്‍ തന്നെ അതും പിതാവിനെ ക്രൂശിക്കാന്‍ തട്ടികൂട്ടിയ പിലാത്തോസ് കമ്മറ്റി ( കാനോനിക കമ്മിറ്റിയല്ല ) അംഗത്തിന്‍റെ ഭാരണകേന്ദ്രത്തില്‍നിന്ന് .

പാടത്ത് ജോലി വരമ്പത്ത് കൂലി , അതാണ്‌ ഇപ്പോള്‍ ഏറണാകുളത്തെ പല പള്ളികളിലെയും അവസ്ഥ . കൊരട്ടി  സംഭവത്തെക്കുറിച്ചറിച്ച് മുണ്ടാടന്‍  നേതൃത്വംനല്‍കുന്ന വൈദിക  സമിതി പ്രമേയം  പാസ്സാക്കുമോ ?,  ധാര്‍മ്മിക  ഉത്തരവാദിത്വം  ഏറ്റെടുത്ത് സഹായ മെത്രാന്മാര്‍  രാജിവേക്കുമോ ? ഈ വൈദികനെയും കമ്മിറ്റിയേയും ഇന്ത്യന്‍  ശിക്ഷാ നിയമമനുസരിച്ച് ശിക്ഷിക്കുവാന്‍  തയ്യാറാകുമോ ,  വിശ്വാസികള്‍  ഉറ്റുനോക്കുന്നു .

ഇവര്‍ ജനാധിപത്യത്തെ എത്രത്തോളം മാനിക്കുന്നുവെന്നറിയാന്‍ ഒരുദാഹരണം മാത്രം . ഈ രൂപതയില്‍ നിന്നും യൂറോപ്പ്യന്‍  നാട്ടിലേക്കു കുടിയേറിയ ഒരു വിശ്വാസിയെ ( വികാരിയുടെ  സ്ഥിരം നോട്ടപ്പുള്ളി ), പള്ളിക്കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ നിന്നും ഒഴിവാക്കാനായി , ഇതേ രൂപതക്കാരന്‍ തന്നെയായ വൈദികന്‍ കണ്ടുപിടിച്ച കാരണം വിചിത്രമായിരുന്നു , കാനോന്‍ നിയമമനുസരിച്ച് ഇടവക വികാരിയെ വിമര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യനാകും ( വൈദികനെതിരെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ ലേഖനമെഴുതിയതായിന്നു കുറ്റം ) ആയതിനാല്‍ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് താങ്കളെ ഒഴിവാക്കുന്നു . എന്നിട്ടിവര്‍ സ്വന്തം വലിയ പിതാവിനെ പരസ്യമായി തെരുവില്‍ പുലഭ്യം പറയുന്നു . ജനാധിപത്യത്തിന്‍റെ മഹത്വത്തെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കുന്നു .

പ്രിയ പിതാക്കന്മാരെ നിങ്ങള്‍ , നിങ്ങളുടെ സഭയിലെ വൈദികരെ ശാസിക്കുവാനും ശിക്ഷിക്കുവാനും കഴിവില്ലാത്തവരാണെന്നിരിക്കെ മദ്യ നിരോധനം പോലുള്ള വിഷയങ്ങളില്‍ എങ്ങനെ സര്‍ക്കാരിനെ എതിര്‍ക്കും. എറണാകുളത്തെ കണ്ടുപടിച്ച വിശ്വാസികളും സംഘടനകളും നിങ്ങള്‍ക്കെതിരെ അണിനിരന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

സഭയുടെ അധ്യക്ഷനെ തെരുവില്‍ നായയെപ്പോലെ തല്ലിയപ്പോള്‍ നിങ്ങളെല്ലാം മാളത്തിലൊളിച്ചില്ലേ. ആകെ പുറത്തുവന്നു മിണ്ടിയത് ആ കരിമ്പിന്‍കാലയും ,ബിനുവും മാത്രമല്ലേ. കാത്തലിക് ഫോറംകാരുടെ ഉളുപ്പ് പോലും നിങ്ങളില്‍ പലര്‍ക്കും ഇല്ലാതെ പോയല്ലോ ?

ഈ എറണാകുളം ഭൂതത്തെ ഇവിടെ പിടിച്ചു കെട്ടിയില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ട് ഈ സഭ അച്ചടക്ക രഹിതരുടെ താവളമായി മാറും.

എറണാകുളം രൂപതയെ കീറിമുറിച്ച് അങ്കമാലി, ഉദയംപേരൂര്‍ എന്നിങ്ങളെ രണ്ടു രൂപതകളാക്കി മാറ്റി സഭാ സ്നേഹികളായ വൈദികരെ മേത്രാന്മാരായി നിയമിക്കുക.

ജിമ്മി പൂച്ചക്കാട്ടിലിനെപ്പോലെയുള്ളവരെ വക്താവ് സ്ഥാനത്ത് നിന്ന് ഉടനടി മാറ്റുക.എടയന്ത്രത്ത്, പുത്തന്‍വീട്ടില്‍, ഭരണിക്കുളങ്ങര എന്നിവരെ രൂപതാഭാരണത്തില്‍ നിന്നും മാറ്റിനിര്‍ത്തുക , തേലക്കാടന്‍റെ നുണദീപം പരിപാടി അവസാനിപ്പിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ എങ്കിലും ഉടനടി നടപ്പാക്കുക . ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ്കള്‍ക്ക് പ്രസക്തിയില്ലെന്നറിയുക. ഇല്ലെങ്കില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ നിങ്ങളെ തമസ്കരിക്കും.

നിങ്ങള്‍ തെരഞ്ഞെടുത്ത നിങ്ങളുടെ പിതാവിനെ മര്‍ദകരുടെ കരങ്ങളിലേല്‍പ്പിച്ച് ഇങ്ങനെ കയ്യും കെട്ടിയിരുന്നു ചായകുടിക്കാനും വേണം അത്യാവശ്യം തൊലിക്കട്ടി.

ഇനി  ശ്രേഷ്ഠ  മെത്രാപ്പോലിത്തയോട്  ഒരുവാക്ക്  , ഇവര്‍  ചെയ്യുന്നത്  എന്തെന്ന്  ഇവര്‍  അറിയുന്നില്ല  , ഇവരോട്  ക്ഷമിക്കുക . നിങ്ങളുടെ പാതയാണ്  ശരി  , ഈ  സ്ഥാനത്തിന് താങ്കള്‍  ഏറ്റവും  യോഗ്യന്‍  തന്നെ , താങ്കളുടെ  പെരുമാറ്റം  അത്  തെളിയിക്കുന്നു , നിങ്ങളുടെ  സഹനത്തിന്   വലിയ  അര്‍ത്ഥമുണ്ട്   അവസാന  വിജയം  താങ്കള്‍ക്കു  തന്നെയായിരിക്കും

Advertisment