Advertisment

കാസര്‍കോട് 64 കോടി ചിലവിട്ട് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കൊവിഡ് ആശുപത്രി ബുധനാഴ്‍ച പ്രവര്‍ത്തനം തുടങ്ങും

New Update

കാസർകോട്: കാസർകോട് 64 കോടി ചിലവിട്ട് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കൊവിഡ് ആശുപത്രി ബുധനാഴ്‍ച പ്രവർത്തനം തുടങ്ങും. കൊവിഡ് ചികിത്സയ്ക്കുള്ള സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആശുപത്രിയിലേക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ടാറ്റ ഗ്രൂപ്പ് ആശുപത്രി സൗജന്യമായി സർക്കാരിന് നൽകി ഒന്നരമാസമായിട്ടും പ്രവർത്തനം തുടങ്ങാത്ത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കൊവിഡ് ആശുപത്രി ടാറ്റ നിർമ്മിച്ചത്. കഴിഞ്ഞ മാസം 9ന് കൊവിഡ് ആശുപത്രി സൗജന്യമായി സർക്കാരിന് കൈമാറി. കാസർകോട് ഇന്ന് 137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment