ആലപ്പുഴ : എട്ടുമാസം ഗർഭിണിയായ പശുവിനെ തൊഴുത്തിൽനിന്ന് അഴിച്ചിറക്കിക്കൊണ്ടുപോയി ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ . മൂന്നു പേരെ ഇന്നാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. ഇതേ സംഭവത്തിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഒരാഴ്ച മുമ്പ് പുലർച്ചെയായിരുന്നു പ്രതികൾ പശുവിനെ മോഷ്ടിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പത്തിൽച്ചിറ വീട്ടിൽ കുഞ്ഞുമോന്റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്ന് ജഴ്സി ഇനത്തിൽപ്പെട്ട എട്ടു മാസം ഗർഭിണിയായ പശുവിനെയാണ് മോഷ്ടിച്ചത്.
അനീഷിന്റെ പുറക്കാടുള്ള അറവുശാലയിൽ എത്തിച്ചാണ് വെട്ടി വിറ്റത്. കാറിലെത്തിയ ഇവർ വഴിവിളക്കുകൾ കെടുത്തിയാണ് പശുവിനെ കടത്തികൊണ്ടു പോയത്.
കേസിലെ ഒന്നാം പ്രതി കാക്കാഴം കമ്പിവളപ്പിൽ അനീഷ് (30), ആലപ്പുഴ വെള്ളക്കിണർ തപാൽ പറമ്പിൽ കബീർ (52), കാക്കാഴം പുതുവൽ വീട്ടിൽ ഹാരിസ് (35) എന്നിവരാണ് ഇന്നു അറസ്റ്റിലായത്. വഴിച്ചേരി ചാവടി വീട്ടിൽ നിന്ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നൗഷാദിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സിദ്ദീക്ക് (30), ഇയാളുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽ വീട്ടിൽ അൻസിൽ (32), കാക്കാഴം കമ്പിവളപ്പിൽ ദേവൻ (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.