ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ ഹാസിൻ ജാഹൻ. നിരവധി സ്ത്രീകളുമായുള്ള മുഹമ്മദിന്റെ ബന്ധം ശരിവെക്കുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ ഹാസിൻ പുറത്ത് വിട്ടിരുന്നു.
മാത്രമല്ല ,മുഹമ്മദ് ഷമിയുടെ ബി എം ഡബ്ള്യു കാറിനുള്ളിൽ നിന്നും ഗര്ഭനിരോധന മരുന്നുകളും ഭാര്യ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ ചെറിയ തെളിവുകളാണെന്നും ഇതിലും നീചനാണ് ഷമി എന്നും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രണ്ടു വർഷമായി ഷമ്മിയും കുടുംബവും തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമാണെന്നു ഹാസിൻ ജഹാൻ പറയുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്തെത്തി. ഞങ്ങളുടെ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇത് ഞങ്ങള്‍ക്കെതിരെയുള്ള വലിയൊരു ഗൂഢാലോചനയാണ്. എന്നെയും എന്റെ കളിയെയും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദിയിലിട്ട ട്വീറ്റില്‍ ഷമി പറഞ്ഞു.