ഗോൾമഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പ് ഫുട്ബോളിൽ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം! പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയിൽ ഫ്രാൻസ് 2–1ന് മുന്നിലായിരുന്നു. 1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം. ക്രൊയേഷ്യൻ താരം മരിയോ മാൻസൂകിച്ചിന്റെ ഗോളിൽ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്.
തുടക്കത്തിലെ ഫ്രാന്‍സ് ബോക്‌സിലേക്ക് ആക്രമണം നടത്തുന്ന ക്രൊയേഷ്യന്‍ നിരയെ ആണ് കളിക്കളക്കത്തില്‍ കണ്ടത്. ആദ്യ പതിനഞ്ച് മിനിറ്റ് കഴിയുമ്ബോള്‍ ക്രൊയേഷ്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു.എന്നാല്‍ പെനല്‍റ്റി കിക്കിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തിയിരുന്നു.
രണ്ടാം പകുതി പുരോഗമിക്കുമ്ബോള്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ എംബപെയിലൂടെ നാലാം ഗോളും. ബോക്സിലേക്ക് ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക് വീഴുകയായിരുന്നു.ഇതിനിടെ ഗോളിയുടെ പിഴവില്‍ നിന്നും ക്രൊയേഷ്യയ്ക്കുവേണ്ടി മാന്‍സൂക്കിച്ച് ഗോള്‍ നേടി .
കപ്പ് ഫേവറിറ്റുകള്‍ എന്ന ഫ്രാന്‍സ് 1998ലെ ചാമ്ബ്യന്‍മാരായ അവര്‍ 2006 ലെ ലോകകപ്പ് ഫൈനലിലും 2016ലെ യൂറോ കപ്പ് ഫൈനലിലെയും തോല്‍വിക്ക് പ്രായശ്ചിത്വം ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ ബൂട്ട് കെട്ടിയത്. യുവാക്കളുടെയും പരിചയ സമ്ബന്നരുടെയും മിശ്രണമായിരുന്നു ഫ്രഞ്ച് പട. എതിര്‍ ഗോള്‍ മുഖത്തേക്ക് ശരവേഗത്തില്‍ ഓടിയെത്തി മിന്നല്‍ ഗോളുകള്‍ നേടുന്ന എംബാപ്പെ, അന്റോയീന്‍ ഗ്രീസ്മാന്‍, പോള്‍പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രതിഭകളും അണിനിരക്കുന്ന മദ്ധ്യനിരയും ഗോളടിക്കാനും നന്നായി അറിയാവുന്ന പവാര്‍ദും, ഉംറ്രിറ്റിയും, വരാനെയും അടങ്ങുന്ന പ്രതിരോധവുമായിരുന്നു ഫ്രാന്‍സിനെ ശക്തരാക്കിയത്. ഗോള്‍ പോസ്റ്റില്‍ വന്‍മതില്‍ തീര്‍ത്ത് ഹ്യൂഗോ ലോറിസും, സ്‌ട്രൈക്കറായി ജാറൗഡിനെയും അണിനിരത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ഫ്രഞ്ച് പടയെ ഇറക്കിയത്.
ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ വിസ്മയക്കുതിപ്പില്‍ ലോകം അമ്ബരന്നിരുന്നു. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ പ്രാഥമിക റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും എക്സ്ട്രാടൈം വരെ നീണ്ട കളികള്‍ ജയിച്ചാണ് ഫൈനലിലെത്തിയത്.
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയംനേടിയപ്പോള്‍ സെമിയില്‍ എക്സ്ട്രാടൈമില്‍ നേടിയ ഗോളിലാണ് ജയിച്ചത്. സുബാസിച്ച് എന്ന പറക്കും ഗോളിയുടെ മിന്നല്‍ സേവുകളാണ് ഈ മത്സരങ്ങളിലെല്ലാം അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അണിനിരക്കുന്ന മധ്യനിരയായിരുന്നു. മന്‍സൂക്കിച്ചിനെ മുന്നില്‍ നിറുത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ക്രൊയേഷ്യന്‍ പട.
ഗ്രീസ്മന്റെ പെനൽറ്റി ഗോൾ
Griezmann makes no mistake from the spot #FRACRO #WorldCupFinal pic.twitter.com/e01EKkiytg
— FIFA WORLD CUP 2018⚽ (@_WorldCupStats) July 15, 2018