New Update
തൃശൂർ : അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ സോഷ്യൽ മീഡിയ വഴി കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത് .ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു കൊലവിളി.
കത്വ സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്റ്റിനെ അനുകൂലിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കിയിരുന്നു.
ദീപക്കിനെതിരെ പരാതി നല്‍കിയതിനെക്കുറിച്ചും സംഘത്തോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞ് ബിജു നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ഇതില്‍ വന്ന കമന്റിലാണ് കൊലവിളിയും അതിന് പിന്തുണ നല്‍കുന്ന മറുപടിയും വന്നത്.
നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തുടര്‍ന്നാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദീപ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.