ന്യൂഡൽഹി∙ ഡല്‍ഹി ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലുണ്ടായ വൻ അഗ്നിബാധയിൽ 17 മരണം. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണു അപകടം. അനേകം പേർ കെട്ടിടത്തിനകത്തു കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്.
10 യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ് . കാര്‍പെറ്റ് ഫാക്ടറിയില്‍നിന്നു തുടങ്ങിയ തീ മറ്റു ഫാക്ടറികളിലേക്കു പടരുകയായിരുന്നെന്നാണു റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമനസേന അറിയിച്ചു.
ആഴ്ചകൾക്കു മുൻപു മുംബൈയിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകളടക്കം 14 പേര്‍ മരിച്ചിരുന്നു. ജനുവരി എട്ടിന് ബെംഗളൂരുവിലെ റസ്റ്ററന്‍റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേർ മരിച്ചു. ജനുവരി ആറിന് മുംബൈയിലെ സ്റ്റുഡിയോയിലും തീപിടിത്തമുണ്ടായി.