Advertisment

പടക്ക ഫാക്ടറിക്കെതിരെ ഒന്നും സംസാരിക്കരുത്; വിവാദ നിർദ്ദേശവുമായി ബിജെപി മേയര്‍

New Update

ന്യൂഡല്‍ഹി: 17 പേരുടെ മരണത്തിന് ഇടയാക്കിയ പടക്ക ഫാക്ടറിയിലെ തീപ്പിടിത്തത്തിന് ശേഷം അപകട സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാവും നോര്‍ത്ത് ഡല്‍ഹി ബിജെപി മേയറുമായ പ്രീതി അഗര്‍വാള്‍ ഫാക്ടറിക്കെതിരെ അനുകൂല നിലപാടെടുത്തത് വിവാദത്തില്‍. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ കൂടെയുള്ളവരോട് പടക്ക ഫാക്ടറിക്കെതിരെ ഒന്നും സംസാരിക്കരുതെന്ന് സ്വകാര്യമായി പറഞ്ഞത് വീഡിയോയില്‍ വ്യക്തമാണ്. പ്രീതി അഗര്‍വാള്‍ ഇക്കാര്യം കൂടെയുള്ളവരോട് നിര്‍ദേശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

Advertisment

publive-image

ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണെന്നും അതുകൊണ്ട് ഫാക്ടറിക്കെതിരെ ഒന്നും പറയരുതെന്നുമാണ് അഗര്‍വാള്‍ കൂടെയുള്ളവരോട് നിര്‍ദേശിക്കുന്നത്. സംഭവം വിവാദമായതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പടക്ക ഫാക്ടറി നടത്താന്‍ എങ്ങനെ ലൈസന്‍സ് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അപകടത്തിന് ശേഷം കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വീഡിയോ വ്യാജമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മാത്രമാണ് താന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതെന്നും അഗര്‍വാള്‍ പ്രതികരിച്ചു. ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നത് ആം ആദ്മി പ്രവര്‍ത്തകരാണെന്നും അവര്‍ മാപ്പ് പറയണമെന്നും ബിജെപി നേതാവ് മനോജ് തിവാരിയും ആവശ്യപ്പെട്ടു.

Advertisment