Advertisment

കുറ്റപത്രത്തിലെ തെളിവുകള്‍ പരിശോധിക്കാന്‍ കോടതി അനുവദിച്ചിരുന്നു. അപ്പോഴാണ് ദൃശ്യത്തിലെ ശബ്ദങ്ങള്‍ കേട്ടത് ;പൊലീസ് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ദിലീപ്‌

New Update

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ദിലീപ്‌ .ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി അന്വേഷണ സംഘം ശ്രമിക്കുമ്പോള്‍ നടന്‍ കോടതിയിലേക്ക് പോകാനാണ് തീരുമാനം .കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സ്ത്രീ ശബ്ദത്തിനെ കുറിച്ച് തനിക്ക് എങ്ങനെയാണ് അറിവ് ലഭിച്ചതെന്ന് ദിലീപ് വിശദീകരിക്കുന്നു.

Advertisment

publive-image

ദിലീപ് പറയുന്നത് ഇങ്ങനെ

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുവദിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേട്ടിന് മുമ്ബില്‍ ദിലീപും അഭിഭാഷകന്‍ രാമന്‍ പിള്ളയും ഒരുമിച്ചെത്തി. എപിപിയും ഉണ്ടായിരുന്നു.

ചില ശബ്ദങ്ങളില്‍ സംശയമുണ്ടായി. ഇതോടെ അത് സൂക്ഷ്മമായി കേള്‍ക്കാന്‍ ഹെഡ് ഫോണ്‍ വേണമെന്ന് രാമന്‍പിള്ള വക്കീല്‍ ആവശ്യപ്പെട്ടു. മജിസ്‌ട്രേട്ട് അത് അംഗീകരിച്ചു. അങ്ങനെ ഹെഡ് ഫോണ്‍ എത്തി.

ആദ്യം ദൃശ്യങ്ങള്‍ ഹെഡ് ഫോണുപയോഗിച്ച് പരിശോധിച്ചത് മജിസ്‌ട്രേട്ടായിരുന്നു.’

‘പിന്നീട് രാമന്‍ പിള്ള വക്കീലും കേട്ടു. അതിന് ശേഷം ഹെഡ് ഫോണിന്റെ സഹായത്താല്‍ താനും ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതാണ് അങ്കമാലി കോടതിയില്‍ സംഭവിച്ചത്. എപിപി സാക്ഷിയുമാണ്.ഹെഡ് ഫോണ്‍ ഉപയോഗിച്ചതു കൊണ്ട് തന്നെ ശബ്ദങ്ങള്‍ കൃത്യമായി കേള്‍ക്കാനായി.

രാമന്‍ പിള്ള വക്കീലിന്റെ ഇടപെടലാണ് ഇതിന് കാരണമായത്.’ ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദൃശ്യത്തെളിവിന് വേണ്ടി ഹര്‍ജി നല്‍കിയത്. ഇതിനെ പൊലീസ് വളച്ചൊടിക്കുകയാണ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ചട്ടപ്രകാരം ഈ തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

സുനിയുടെ മെമ്മറി കാര്‍ഡില്‍ നിന്ന് ലഭിച്ച ഈ ദൃശ്യങ്ങള്‍ കേസിലെ സുപ്രധാന തെളിവാണ്. നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നാണ് പൊലീസിന്റെ വാദം.

dileep
Advertisment