Advertisment

മൂന്നാർ ആക്രമണം: എംഎൽഎയുടെയും തഹസില്ദാരുടെയും പേരിൽ പിഡിഡിപി ആക്ടനുസരിച്ചു കേസ് എടുക്കാനുള്ള കുറ്റം നടന്നതായി സൂചന

author-image
സാബു മാത്യു
New Update

ഇടുക്കി:  മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ സിപിഎം എംഎൽഎ എസ്. രാജേന്ദ്രന്റെയും സംഘത്തിന്റെയും അക്രമത്തെപ്പറ്റി ട്രൈബ്യൂണൽ അധികൃതരോടു ദേവികുളം സബ് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Advertisment

കഴിഞ്ഞ മാസം മലയിടിച്ചിലിൽ തകർന്ന മൂന്നാർ സര്‍ക്കാര്‍ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണു എംഎൽഎയും സംഘവും എത്തിയത്. ദേവികുളം തഹസിൽദാർ പി.കെ. ഷാജി, സിപിഎം പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണു ചൊവ്വാഴ്ച അക്രമം നടത്തിയത്.

publive-image

മൂന്നാര്‍ എംഎൽഎ, തഹസീൽദാർ എന്നിവർ ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറിയെന്നും, ജീവനക്കാരെ ആക്രമിച്ചെന്നും, ഓഫിസ് ഉപകരണങ്ങൾ കേടുവരുത്തിയെന്നും ആരോപിച്ച് ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകി.

എന്നാല്‍ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നു മൂന്നാർ പൊലീസ് പറയുന്നു.ഇതേ സമയം പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് പി ഡി ഡി പി ആക്ടനുസരിച്ചു എം എൽ എ ,തഹസിൽദാർ ,ഒപ്പമുള്ളവർ എന്നിവരുടെ പേരിൽ കേസ് എടുക്കേണ്ടി വരുമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി .നശിപ്പിച്ച വസ്തുക്കളുടെ വില കണക്കാക്കി തുക കെട്ടി വച്ചാൽ മാത്രമേ ഈ വകുപ്പനുസരിച്ചു ജാമ്യം ലഭിക്കുകയുള്ളു .

ഇത്രയും സംഭവം ഉണ്ടായിട്ടും കേസ് എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരും വിശദീകരണം നൽകേണ്ടി വരും .സർക്കാർ ഉദ്യോഗസ്ഥരെ ഓഫീസിൽ അതിക്രമിച്ചു കയറി ജെറി തടസപ്പെടുത്തിയതിനും തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസ് എടുക്കേണ്ടി വരുമെന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി .

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു എംഎല്‍ എയും തഹസിൽദാറും സിപിഎം പ്രവർത്തകരും ഉൾപ്പെടെ 50 പേരടങ്ങളുന്ന സംഘം മൂന്നാർ ഗവ. എൻജിനീയറിങ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ എത്തിയത്. കുറച്ചു വിദ്യാർഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു.

മണ്ണിടിച്ചിലിനെ തുടർന്നു കെട്ടിടം തകർന്നതിനാൽ ഒരു മാസമായി മൂന്നാർ ഗവ. കോളജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രൈബ്യൂണൽ കെട്ടിടം കോളജിന് വേണ്ടി താൽക്കാലികമായി വിട്ടു നൽകണണെന്നാവശ്യപ്പെട്ടാണു എംഎൽഎയും സംഘവും ആക്രമണം നടത്തിയത്. കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, നിരത്തിയിട്ട ശേഷം വിദ്യാർഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെട്ടു.

പൊലീസ് സ്ഥലത്തെത്തിയതോടെ എംഎൽഎയും സംഘവും മടങ്ങി. . ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ട്രൈബ്യൂണൽ ജീവനക്കാരനിൽ നിന്നു ഫോൺ പിടിച്ചുവാങ്ങി. ഉന്തിനും തള്ളിനുമിടെ ജീവനക്കാർക്കു പരുക്കേറ്റു. ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.

കെട്ടിടം താൽക്കാലികമായി വിട്ടു നൽകണമെന്നു ട്രൈബ്യൂണൽ അംഗം എൻ.കെ.വിജയനോട് ആവശ്യപ്പെട്ടപ്പോൾ, ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദേശം ഇല്ലാതെ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മറുപടി.കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ എംഎൽഎയും സംഘവും ഹാളിന്റെയും മറ്റൊരു മുറിയുടെയും പൂട്ടുകൾ പൊളിച്ചു കയറി.

ഫർണിച്ചർ വരാന്തയിലും ടെറസിലും ഇട്ടു. നിയമ പ്രകാരം അപേക്ഷ നൽകി കെട്ടിടം ഏറ്റെടുക്കേണ്ടതിനു പകരം ഗുണ്ടായിസം നടത്തിയത് ജില്ലയിലെ ജീവനക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട് .മൂന്നാറിലെയും സമീപത്തെ എട്ടു വില്ലേജുകളിലെയും ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനും 2011 ഫെബ്രുവരിയിലാണു സ്പെഷൽ ട്രൈബ്യൂണൽ സ്ഥാപിച്ചത്.

ജൂലൈ 30ന് ട്രൈബ്യൂണലിന്റെ പ്രവർത്തനം നിർത്തലാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുള്ള കേസുകളുടെ ഫയലുകൾ മറ്റു കോടതികളിലേക്കു കൈമാറാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ട്രൈബ്യൂണലിന്റെ പരിഗണനയ്ക്കു വന്ന 601 കേസുകൾ തീർപ്പായി. 450 കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisment