കൊട്ടാരക്കര: കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ച് മത ന്യൂനപക്ഷ വിഭാഗങ്ങളെ തല്ലി കൊല്ലുന്ന ഉത്തരേന്ത്യൻ മോഡൽ നടപ്പിലാക്കാൻ ശ്രമിച്ച തീവ്രഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവിച്ചു.
ഇന്നലെ രാവിലെ (28/6/18)പതിനൊന്ന് മണിയോടെ വയ്യങ്കര കന്നുകാലി ചന്തയിൽ നിന്നും കൊട്ടാരക്കരയിലേക്ക് കന്നുകാലികളുമായി വരുകയായിരുന്ന കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ ലൈസൻസിയും, പബ്ലിക്ക് മാർക്കറ്റിലെ ഇറച്ചി വ്യാപാരിയുമായ മുസ്ലീം സ്ട്രീറ്റ് മുസ്ലിയാർ മൻസിലിൽ ജലാലുദീനേയും, ഡ്രൈവർ സാബുവിനേയുമാണ് പുത്തുർ മുതൽ വാഹനത്തിന് പിന്നാലെ അസഭ്യവർഷവുമായി പിന്തുടർന്ന അക്രമികൾ മുസ്ലീം സ്ട്രീറ്റ് റൈയിൽവേ ഓവർ ബ്രിഡ്ജിന് സമീപം തടഞ്ഞ് നിർത്തി ആക്രമിച്ചത്
കന്നുകാലികളെയല്ല നിന്നൊയൊക്കെയാണ് കൊല്ലേണ്ടതെന്നാക്രോഷിച്ച് ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ജലീലെന്ന് പറയുന്ന യുവാവിനേയും ആക്രമിച്ച സംഘം ജലീലിന്റെ വലത് കൈ തണ്ട അടിച്ചൊടിക്കകയും ചെയ്തു ഗോ രക്ഷകരെന്ന് സ്വയം വിളിച്ച് പറഞ്ഞാണ് ഗുണ്ടാസംഘം ഈ ആക്രമണം നടത്തിയതെന്നത് ബന്ധപ്പെട്ടവർ അതീവ ഗൗരവത്തോടെ കാണണം.
കേരളത്തിൽ ആസൂത്രിതമായ കലാപമുണ്ടാക്കാനുള്ള സംഘ് പരിവാർ നീക്കത്തെ മുളയിലെ നുള്ളിക്കളയാൻ പോലീസ് തയാറാകണമെന്നും സാബു കൊട്ടാരക്കര പ്രസ്താവനയിലറിയിച്ചു.