ജീറോഡ്: നാല് പതിറ്റാണ്ടു കാലമായി വിശ്രമമില്ലാതെ പ്രദേശത്തിന്റെ പുരോഗതിക്കായി മുന്നില്‍ നടന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗോതമ്പറോഡിലെ മത-സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ പള്ളിത്തൊടിക അബ്ദുസത്താര്‍മാസ്റ്ററെ തന്റെ ശിഷ്യന്‍മാരും നാട്ടുകാരും ആദരിച്ചു. സത്താർ മാസ്റ്ററുടെ നേത്രത്വത്തിൽ സ്ഥാപിതമായ ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയുടെ 38-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമത്തിലാണ് ആദരിച്ചത്.
പിതാവായ കൊടിയത്തൂര്‍ സ്വദേശി പള്ളിത്തൊടിക മൊയ്തീന്‍ ഹാജി 1963 ല്‍ നിര്‍മിച്ച ഗോതമ്പറോഡിലെ ചെറിയ നമസ്‌കാരപ്പള്ളി 'മസ്ജിദുല്‍ മഅ്‌വ' യുടെ പരിപാലനത്തിനാണ് സത്തർ മാസ്റ്റർ ഗോതമ്പറോഡിലെത്തുന്നത്.
1977 ല്‍ഗോതമ്പറോഡിൽ വീടുവെച്ചു താമസമാക്കിയതിനു ശേഷമാണ് ആളുകളെ സംഘടിപ്പിച്ച് 1979 ല്‍ ഓല ഷെഡ്ഢില്‍ പള്ളിയുടെ കീഴിൽ ഒരു മദ്‌റസ ആരംഭിക്കുന്നത്. പിന്നീട് പള്ളി പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതിലും മദ്‌റസാ കെട്ടിടം പുതിയ രൂപത്തിലേക്ക് മാറ്റിയതിലും മാസ്റ്ററുടെ പങ്ക് വിലപ്പെട്ടതാണ് . ഗോതമ്പറോഡിന്റെ വിദ്യാഭ്യാസ പുരോഗതിക്കും നാടിന്റെ സൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്നതിലും സത്താര്‍ മാസ്റ്ററുടെ നിർണ്ണായകസ്ഥാനമാണുള്ളത് .
സത്തർ മാസ്റ്ററെ വി.പി ശൗക്കത്തലി പൊന്നാടയണിയിച്ചു. ഹംസ മൗലവി ലക്കിടി, എ. അബൂബബക്കര്‍ മൗലവി, പി. ശിഹാബുല്‍ ഹഖ്, പി. ശാഹിന, നസ്‌റുല്ല എളമ്പിലാശ്ശേരി, ബാവ പവര്‍വേള്‍ഡ്, മുജീബ് മാവായില്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍ അലി മൗലവി അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയോട്ടില്‍ മുഹമ്മദ് സ്വാഗതവും യഹ്‌യ കമ്മുക്കുട്ടി നന്ദിയും പറഞ്ഞു.