തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ഇന്നത്തെ തീയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിലവില്‍ ബിനോയിക്കെതിരെ കേസില്ലെന്ന് ദുബൈ പൊലീസ് അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിനോയ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ദുബൈ കുറ്റാന്വേഷണ വിഭാഗമാണ് ക്ലിയറന്‍സ് നല്‍കിയിരിക്കുന്നത്.
അതേസമയം ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ പരസ്യപ്രതികരണത്തിന് പാർട്ടി ഒരുങ്ങി. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുക്കുന്ന യോഗമാണു മറുപടി തയാറാക്കുക. വൈകിട്ടോടെ ഔദ്യോഗിക രാഷ്ട്രീയ വിശദീകരണമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബിനോയ്‌ക്കെതിരെ ദുബൈയിൽ നിലവിൽ കേസില്ലെന്നു കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ദുബൈയിൽ പോകാൻ തടസ്സമില്ല. ബിനോയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തെറ്റാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും പരിഹരിച്ചതാണെന്നും രേഖകള്‍ സഹിതം കോടിയേരി വിശദീകരിച്ചു. നേരത്തേ മാധ്യമങ്ങളോടും ഇതേ മറുപടിയാണു കോടിയേരി പറഞ്ഞത്.