Advertisment

സാമ്പത്തികമേഖലയുടെ വളര്‍ച്ചയില്‍ ഇന്ത്യ ( 62 ) പാക്കിസ്ഥാനേക്കാള്‍ ( 47 ) ഏറെ പിന്നില്‍. ഇന്ത്യയെ നാണംകെടുത്തുന്ന റിപ്പോര്‍ട്ട് ലോക സാമ്പത്തിക ഫോറത്തിന്‍റെത്

New Update

publive-image

Advertisment

സൂറിച്ച് : സാമ്പത്തികമേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തി ലോക സാമ്പത്തിക ഫോറം പുറത്തു വിട്ട വളര്‍ച്ചാസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍. 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യ 62ാം സ്ഥാനത്താണ്. അതേസമയം പട്ടികയില്‍ ചൈന 26ാം സ്ഥാനത്തും പാകിസ്താന്‍ 47ാം സ്ഥാനത്തുമുണ്ട്.

സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണെന്ന് പറയുന്നത്.

103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടംവര്‍ധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.

സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം സ്ഥാനത്തുമായിരുന്നു. ഇന്ത്യ 2 സ്ഥാനം വീണ്ടും പിന്നോട്ട് പോയപ്പോള്‍ പാക്കിസ്ഥാന്‍ 5 സ്ഥാനങ്ങള്‍ കൂടി കടന്നു 47 ലെത്തി .

പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്. അയര്‍ലൻഡ്,ലക്‌സംബര്‍ഗ്,സ്വിറ്റ്‌സര്‍ലൻഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്. ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നിവയാണ് ഒരുവര്‍ഷത്തിനിടെ വലിയതോതില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായ രാജ്യങ്ങളെന്നും കണക്കുകൾ പറയുന്നു.

ഇതോടെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതി രാജ്യത്തിന്‌ കൈമോശം വന്നിരിക്കുകയാണ് .

modi gov india-pak
Advertisment