Advertisment

3000 രൂപയും വീട്ടുജോലിയും വാഗ്ദാനം ചെയ്ത ഇരുപത്തിയൊന്നുകാരന് പതിനാറുകാരിയായ മകളെ വിറ്റു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

റായ്പ്പൂര്‍: ഇരുപത്തിയൊന്നുകാരന് പതിനാറുകാരിയായ മകളെ വിറ്റു. മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു. ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ ഉപേക്ഷിച്ചു. ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം.

Advertisment

publive-image

പതിനാറ് വയസ്സുള്ളപ്പോഴാണ് പിതാവ് മകളെ ഇരുപത്തിയൊന്നുകാരന് വിറ്റത്. 3000 രൂപയും, തന്റെ വീട്ടില്‍ ഒരു ജോലിയുമായിരുന്നു യുവാവ് പിതാവിന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞത്. പെണ്‍കുട്ടി ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മ നല്‍കുകയും ചെയ്തു. റായ്ഗഡിലെ 'സഖി' കേന്ദ്രത്തിലാണ് ഇപ്പോള്‍ ഇരുവരുമുള്ളത്.

father sale girl
Advertisment