Advertisment

തിന്നാതിരിക്കാനാകുന്നില്ല; ഒടുവില്‍ വയറ് നിലത്ത് മുട്ടി

New Update

നാല്‍പത്തിയഞ്ച് വയസേ ഉള്ളൂ. എന്നാല്‍ 270 കിലോ ഭാരമുണ്ട്. തിന്ന് തിന്ന് വയറ് നിലത്ത് മുട്ടുകയാണ്. എണീറ്റ് നടക്കാനാകുന്നില്ല. റ്റാമി ലിന്‍ എന്ന ഈ യുവതി എട്ട് വയസുവരെ സാധാരണ കുട്ടികളേപ്പോലെയായിരുന്നു. എന്നാല്‍ എട്ടാം വയസില്‍ ഹൃദയാഘാതം വന്ന് പിതാവ് മരിച്ചതോടെയാണ് ജീവിതം മാറി മറയുന്നത്. അമ്മയ് വിഷാദരോഗമായി. ഇതിനിടെയില്‍ റ്റാമി തിന്നു കൊണ്ടേയിരുന്നു അസുഖം വന്ന് കിടപ്പിലാകും വരെ തിന്നും.

Advertisment

publive-image

ജങ്ക് ഫുഡുകാളായിരുന്നു കൂടുതലും കഴിച്ചിരുന്നത്. ഇത് ഒരു രോഗമായി മാറുകയായിരുന്നു. ഇിനിടയില്‍ സ്‌കൂളില്‍ നിന്ന് പുറത്തായി. അതിനിടയില്‍ പ്രണയവും വിവാഹവും നടന്നു. ഒരു കുഞ്ഞിന്റെ അമ്മയുമായി.

publive-image

ഇത്തരത്തില്‍ തടിച്ചിയായി ജീവിക്കുന്നത് തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും. തിന്നുന്ന ശീലം മാറ്റാനാകുന്നില്ലെന്ന് റ്റാമി പറയുന്നു. അതിനാല്‍ തന്നെ പുറം ലോകത്ത് നിന്ന് മാറി ഇപ്പോള്‍ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ്. ഭാരം കാരണം എണീറ്റ് നടക്കാനും ഇപ്പോള്‍ കഷ്ടപ്പെടുകയാണ് ഈ 45 കാരി.

Advertisment