ന്യൂഡല്‍ഹി: പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ഗിരീഷ് ചന്ദ്ര മുര്‍മുവിനെ (60) നിയമിച്ചു. രാജീവ് മെഹ്രിഷി വിരമിക്കുന്ന ഒഴിവിലേക്കാണ് മുര്‍മുവിന്റെ നിയമനം.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനം രാജി വച്ചത്.
1985 ബാച്ച് ഐഎഎസ് ഓഫീസറായ മുര്‍മു പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടുത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.