Advertisment

ചികിത്സയ്ക്ക് വന്ന 22 കാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വണ്ണം കുറയ്ക്കാന്‍ പള്ളി 'വികാരി' യുടെ കൈക്രിയ ! അടിമാലിയില്‍ ആയുര്‍വ്വേദ സ്ഥാപനം നടത്തുന്ന വൈദികന്‍ പിടിയിലായപ്പോള്‍ പുറത്തുവരുന്നത് നിരവധി തട്ടിപ്പുകള്‍ ! 

New Update

publive-image

Advertisment

ഇടുക്കി: ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍വച്ച് യുവതി ലൈംഗികപീ‍ഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ വൈദികന്‍ നിരവധി യുവതികളെ ചൂഷണത്തിനിരയാക്കിയിട്ടുള്ളതായി സംശയം.

അടിമാലിയിലെ പാലക്കാടന്‍ ആയുര്‍വ്വേദ സിസ്പെന്‍സറി നടത്തിപ്പുകാരനായ പണിക്കന്‍കുടി മാര്‍ ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. റെജി വര്‍ഗീസിനെ (55) യാണ് 22 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

22 കാരിയായ യുവതി തടി കുറയ്ക്കാനുള്ള ചികിത്സയ്ക്കാണ് വൈദികന്‍ നടത്തുന്ന ആയുര്‍വ്വേദ ഡിസ്പെന്‍ററിയിലെത്തിയത്. മറ്റ് പല ആശുപത്രികളിലും ചികിത്സതേടി ഫലം കാണാതെ വന്നതോടെയാണ് പരിചയക്കാരുടെ ഉപദേശപ്രകാരം വൈദികന്‍റെ ക്ലിനിക്കിലെത്തിയത്.

പരിശോധനയ്ക്കായി ഒറ്റയ്ക്ക് ട്രീറ്റ്മെന്‍റ് മുറിയില്‍ കയറിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദികന്‍ കൈക്രിയ തുടങ്ങിയതോടെ യുവതി പരിഭ്രാന്തിയിലായി.

എന്നാല്‍ പരിശോധനയുടെ ഭാഗമാണിതെന്നും നന്നായി 'പരിശോധിക്കണ' മെന്നും പറഞ്ഞ വൈദികന്‍ പ്രാര്‍ത്ഥനയിലൂടെ വണ്ണം കുറയ്ക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയുമായിരുന്നു. കുതറിമാറിയ യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് വികാരിയുടെ 'തനിനിറം' നാട്ടുകാര്‍ അറിയുന്നത്.

വൈദികന്‍റെ തനിസ്വഭാവം പുറത്തായതോടെ നിരവധി പേരാണ് സമാന അനുഭവവുമായി രംഗത്തുവന്നിട്ടുള്ളത്. ഇവരും പരാതിയുമായി പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

idukki news fr. reji varghese
Advertisment