Advertisment

ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍

New Update

Advertisment

ലോകകപിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായി ഫ്രാന്‍സ്. ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് സെമി ഫൈനലിലെക്ക് മുന്നേറിയത്. ഫ്രാന്സിന് വേണ്ടി റാഫേല്‍ വരാന്‍, ഗ്രീസ്മാന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

ആവേഷകരമായിരുന്നു ആദ്യ പകുതി, ഇരു ഗോള്‍ മുഖത്തും ബാള്‍ നിരന്തരം എത്തിയപ്പോള്‍ ഏതുനിമിഷവും ഗോള്‍ പിറക്കുമെന്ന് തോന്നിച്ചിരുന്നു. 40ആം മിനിറ്റില്‍ ഫ്രാന്‍സ് മുന്നില്‍ എത്തി. ഹെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാന്‍ എടുത്തപ്പോള്‍ മികച്ച ഹെഡറിലൂടെയാണ് വരാന്‍ ഗോള്‍ നേടിയത്. 44ആം മിനിറ്റില്‍ കസെലസിന്റെ ഗോളെന്നുറച്ച ഒന്നാന്തരം ഒരു ഹെഡര്‍ ഫ്രഞ്ച് കീപ്പര്‍ ലോറിസ് പറന്നു തടുത്തതോടെ ഫ്രാന്‍സ് ലീഡ് നിലനിര്‍ത്തി.

ഒരു ഗോള്‍ പിന്നിലായി രണ്ടാം പകുതി തുടങ്ങിയ ഉറുഗ്വേക്ക് ഫ്രാന്സിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ആയില്ല. 61ആം മിനിറ്റില്‍ ഉറുഗ്വേ ഗോള്‍ കീപ്പര്‍ മുസ്‌ലെറയുടെ പിഴവില്‍ നിന്നും ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. പോഗ്ബ തുടങ്ങി വച്ച മുന്നേറ്റം ബോക്സിന് പുറത്തു വെച്ച്‌ ഗ്രീസ്മാന്‍ പന്ത് ബോക്സിലേക്ക് പായിച്ചു, ഗ്രീസ്മാന്റെ പവര്‍ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞെങ്കിലും പന്ത് വലയിലേക്ക് കയറി.

ഉറുഗ്വേക്കെതിരെ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഫ്രാന്‍സ് വിജയം കണ്ടത്. വിജയത്തോടെ ഫ്രാന്‍സ് സെമി ഫൈനലിലേക്ക് മുന്നേറി. ബ്രസീല്‍ ബെല്‍ജിയം മത്സരത്തിലെ വിജയികളെയാവും ഫ്രാന്‍സ് സെമിയില്‍ നേരിടുക.

Advertisment