Advertisment

കണ്ണൂരുകാരനായ എന്‍ജിനീയറുടെ മോഹം പണമാക്കി മാറ്റാന്‍ സുന്ദരിമാര്‍ കെണിയൊരുക്കി; തൃശൂരിലെ ഫ്ളാറ്റിലെത്തിച്ചപ്പോള്‍ യുവതികള്‍ ഒരുക്കിയ സദാചാര ഗുണ്ടകളെത്തി എന്‍ജിനീയറെ മര്‍ദ്ദിച്ചു

New Update

തൃശൂര്‍:  കണ്ണൂര്‍ സ്വദേശിയായ യുവ എഞ്ചീനിയര്‍ക്ക് പണി കൊടുത്ത് സുന്ദരികള്‍.

നാലുവര്‍ഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ക്കാരി സസീമയാണ് കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ക്ക് പണി കൊടുത്തത്. നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. ഈയിടെ നസീമയുടെ വാട്‌സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോണ്‍ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകള്‍ യുവതി മനസ്സിലാക്കി. എന്‍ജിനീയറുടെ മോഹം പണമാക്കി മാറ്റാന്‍ തന്ത്രങ്ങള്‍ ഒരുക്കി. കൊടുങ്ങല്ലൂരിലേക്ക് അതിമോഹക്കാരനെ വിളിച്ചു വരുത്തി.

Advertisment

publive-image

ഫഌറ്റില്‍ വന്നാല്‍ മതി, പരിചയപ്പെടാമെന്ന് ഉറപ്പും കൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂര്‍ക്കു വിട്ടു. വഴിയരികില്‍ നസീമയും സുഹൃത്ത് ഷെമീനയും കാത്തുനിന്നു. ഉച്ചഭക്ഷണം വാങ്ങി എന്‍ജീനിയര്‍ സ്വന്തം കാറില്‍ ഇവരെ കയറ്റി ഫഌറ്റിലേക്കു പോയി. വീട്ടിലെത്തി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇതിനിടെ കുറച്ചു പേര്‍ വാതിലില്‍ മുട്ടി. ഇതിവിടെ നടപ്പില്ലെന്ന് ആക്രോശിച്ചു. സദാചാര പൊലീസ് ചമഞ്ഞായിരുന്നു ഇവരുടെ ഭീഷണി. നാട്ടുകാരേയും പൊലീസിനേയും വിളിച്ചു വരുത്തുമെന്ന് ഭീഷണിപ്പെടുത്തി.

എന്‍ജിനീയറെ മര്‍ദിച്ചു, പണം ചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയുമെടുത്തു. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇത് സീനിന് ഒര്‍ജിനാലിറ്റി ഉണ്ടാക്കി. എങ്ങനെയെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കാന്‍ എന്‍ജിനീയറോട് അവര്‍ അപേക്ഷിച്ചു. പഴ്‌സെടുത്ത് എടിഎം കാര്‍ഡു കൊടുത്തു. പഴ്‌സിലുണ്ടായിരുന്ന 35,000 രൂപയും സംഘം വാങ്ങി. എടിഎം സെന്ററില്‍ പോയി കാര്‍ഡ് പരിശോധിച്ചപ്പോള്‍ പണമില്ലായിരുന്നു. തിരിച്ചെത്തി പിന്നേയും മര്‍ദ്ദനം. നസീമയും ഷെമീനയും പൊട്ടിക്കരഞ്ഞു. ഇവരെ ഉപദ്രവിക്കാതിരിക്കാന്‍ എന്‍ജിനീയര്‍ പ്രതിരോധിച്ചു.

ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ നോക്കിയപ്പോഴും അടി കിട്ടി. ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും പറഞ്ഞു. ഇല്ലെങ്കില്‍ ഞങ്ങളുടെ ഭാവിയും പ്രശ്‌നമാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ സീന്‍ ശാന്തമായി. എല്ലാം കഴിഞ്ഞ് യുവാവ് നേരെ പോയത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു. ചില പൊരുത്തക്കേടുകള്‍ തോന്നിയതു കൊണ്ടായിരുന്നു ഇത്. പൊലീസിനോട് പരാതി പറഞ്ഞു.

കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. നസീമയും ഷെമീനയുമാണ് ഈ സദാചാര പൊലീസ് നാടകം ആസൂത്രണം ചെയ്തത്. ലക്ഷ്യം പണം തട്ടിയെടുക്കല്‍. സദാചാര ഗുണ്ടകളായി എത്തിയത് സുഹൃത്തുക്കളും. തൃശൂര്‍ അരണാട്ടുകരയിലെ ഒരു ഫഌറ്റിലായിരുന്നു ഷെമീനയുടെ താമസം. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെ കസ്റ്റഡിയിലെടുത്തു. നസീമയും രണ്ടാം ഭര്‍ത്താവ് അക്ബര്‍ഷായും ഒളിവിലാണ്. വയനാട്ടില്‍ ഒളിവില്‍ കഴിയുന്ന അക്ബര്‍ഷാ ഉടന്‍ പിടിയിലാകും.

Advertisment