Advertisment

മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി മൂത്രം കുടിപ്പിച്ചു:അബോധാവസ്ഥയില്‍ ക്രൂരപീഡനത്തിനിരയാക്കിയത് മണിക്കൂറുകളോളം

New Update

റാഞ്ചി: ജാര്‍ഖണ്ഡില്‍ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അരുംക്രൂരതയെന്ന് അന്വേഷണറിപ്പോര്‍ട്ട്. മരത്തില്‍ കെട്ടിയിട്ടതിനു ശേഷം ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയാണ് അതിക്രൂര പീഡനത്തിന് മണിക്കൂറുകളോളം ഇരയാക്കിയത്. അവശ നിലയിലാക്കി മൂത്രം കുടിപ്പിച്ചതായും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

publive-image

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ കിരണിലെ അംഗങ്ങളായ അഞ്ചു പെണ്‍കുട്ടിളാണ് അരുംക്രൂരതയ്ക്കിരയായത്. തട്ടിക്കൊണ്ടുപോയതിനു ശേഷം വിജനമായ സ്ഥലത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടികളെ അബോധവസ്ഥയിലായിട്ടും ക്രൂര ബലാത്സംഗത്തിനിരയാക്കിയതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ആറു പ്രതികളില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍. സി. മിഷന്‍ സ്‌കൂളില്‍ തെരുവു നാടകം കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. അതേസമയം പീഡനശ്രമം അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചിട്ടില്ലെന്ന കുറ്റം ചുമത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Advertisment