Advertisment

പ്രഭാതത്തില്‍ പാടത്ത് ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നു ; അമൂല്യ നിധിയോ രത്‌നമോ എന്ന് കരുതി കണ്ടവര്‍ കണ്ടവര്‍ അല്‍പ്പമൊക്കെ ഇടിച്ച് പൊടിച്ച് പോക്കറ്റിലാക്കി വീട്ടില്‍ കൊണ്ടു പോയി പൊന്നു പോലെ സൂക്ഷിച്ചു ; യഥാര്‍ത്ഥത്തില്‍ എന്തെന്ന് അറിഞ്ഞപ്പോള്‍ മനംമറിഞ്ഞ് ഛര്‍ദ്ദിച്ചു..! ;ഹരിയാനയില്‍ സംഭവിച്ചത് ഇങ്ങനെ

New Update

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്ലി എന്ന ഗ്രാമം ശനിയാഴ്ച്ച രാജ്ബിര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളനിറത്തിലുള്ള സുതാര്യമായ മേല്‍പാളിയോടെ കാണപ്പെട്ട ആ വസ്തുവിന് ഐസ് കട്ടയോളം തണ്ണുപ്പുണ്ടായിരുന്നു. ഉല്‍ക്ക പോലെ ബഹിരാകാശത്ത് നിന്നും പതിച്ച എന്തെങ്കിലുമായിരിക്കാം അതെന്നായിരുന്നു പലരുടേയും നിഗമനം. എന്നാല്‍ കാഴ്ച്ചക്കാരായി എത്തിയവരില്‍ ചിലര്‍ കഷ്ടപ്പെട്ട് ഐസ് കല്ല് പൊട്ടിച്ചെടുത്തു. കിട്ടിയ കഷ്ണങ്ങള്‍ വാരിക്കൂട്ടി വീട്ടിലേക്കോടി. അമൂല്യമായ ശിലയും അതിലെ ധാതുകളും ഉരുകി പോകാതിരിക്കാന്‍ പലരും അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

Advertisment

publive-image Ice cubes isolated on the blue background with water drops

ഫറൂഖാബാദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേക്ക് തിരിച്ചു. അടിയന്തരസാഹചര്യം നേരിടാന്‍ ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. എന്തായാലും വിദഗ്ദ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോള്‍ അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹത ഒഴിഞ്ഞു.

സംഭവം ഉല്‍ക്കയും വാല്‍നക്ഷത്രവുമൊന്നുമല്ലെന്നും ബ്ലൂ ഐസാണെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളെ അറിയിച്ചു. വിമാനത്തിന്റെ ടോയ്ലറ്റില്‍ നിന്നുമുള്ള മാലിന്യമാണ് ബ്ലൂഐസ്. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ഇവയെ ശീതീകരിച്ചാണ് വിമാനത്തിലെ ടാങ്കില്‍ സൂക്ഷിക്കുക. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വിമാനത്തിലെ സെപ്റ്റിക് ടാങ്കില്‍ സൂക്ഷിക്കുന്ന മാലിന്യം അതില്‍ നിന്നും ചോര്‍ന്നാവാം ഗ്രാമത്തില്‍ പതിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രാഥമിക പരിശോധനയില്‍ അത് ബ്ലൂഐസാണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. എന്തായാലും ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിക്കാനായി സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ സംഘത്തെ നയിച്ച പടൗഡി സബ് കളക്ടര്‍ വിവേക് കാലിയ വ്യക്തമാക്കുന്നു. ഗ്രാമം ഉള്‍പ്പെടുന്ന മേഖല തിരക്കേറിയ വ്യോമപാതയാണെന്നതിനാല്‍ സംഭവം ബ്ലൂഐസ് തന്നെയാവാം എന്നാണ് വ്യോമവിദഗ്ദ്ധരുടേയും നിഗമനം.

Advertisment