Advertisment

ഷമിയ്ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ലണ്ടനിലെ ബിസിനസുകാരന്‍; ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമി എന്നും വിളിക്കും ;വീണ്ടും വെടി പൊട്ടിച്ച് ഹസിന്‍ ജഹാന്‍

New Update

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരേ വീണ്ടും ആഞ്ഞടിച്ച് ഹസിന്‍ ജഹാന്‍. ഷമിക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ലണ്ടനില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണെന്ന് ഹസിന്‍ ആരോപിച്ചു. മഞ്ജു മിശ്ര എന്ന മറ്റൊരു പെണ്‍കുട്ടിയുമായും ഷമിക്ക് ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിച്ചു. മുഹമ്മദ് ബായിയുടെ നിര്‍ദ്ദേശപ്രകാരം ഷമി അലിഷബാ എന്ന പാക് യുവതിയില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായി നേരത്തെ ഹസിന്‍ ആരോപിച്ചിരുന്നു.

Advertisment

publive-image

എന്നാല്‍ ഷമിയുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ച മുഹമ്മദ് ഭായ് ബാക്കി ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഷമിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും ഹസിന്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഷമി ഇന്നും തന്നെ വിളിച്ചിരുന്നുവെന്നും ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഹസിന്‍ പറഞ്ഞു. കുട്ടിയുടേയും തന്റേയും ഭാവിയെ കരുതി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ഷമി ആവശ്യപ്പെട്ടുവെന്ന് ഹസിന്‍ വെളിപ്പെടുത്തി.

ഷമിയുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് ഹസിന്‍ പറഞ്ഞു. ഞാന്‍ പോരാട്ടം അവസാനിപ്പിക്കില്ല. പോരാട്ടം അവസാനിപ്പിച്ചാല്‍ ഇന്ത്യയിലെ എല്ലാ സ്ത്രീകളുടേയും നഷ്ടമാണ് അത്. ഷമിക്കെതിരെ എല്ലാ തെളിവുകളും എന്റെ കൈവശമുണ്ട്ഹസിന്‍ പറഞ്ഞു.

ഷമിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ക്രിക്കറ്റില്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം വരെയാണ് ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് കേസെടുത്തിട്ടുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷമിയെ ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Advertisment