Advertisment

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ

New Update

ലക്നോ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. സ്കൂള്‍ റിക്കോര്‍ഡുകള്‍ പ്രകാരമാണ് ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയത്.

Advertisment

publive-image

സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റിക്കാര്‍ഡുകള്‍ വാങ്ങിയിരുന്നു.

മാര്‍ക് ലിസ്റ്റ് അനുസരിച്ച്‌ ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്‍റര്‍മീഡിയറ്റ് എഡ്യുക്കേഷന്‍ നടത്തിയ 2018-ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/12/2002 എന്നാണ്. പ്രതിയുടെ അമ്മയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹത്രാസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്.സെപ്റ്റംബര്‍ 14നാണ് പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിയെ മേല്‍ജാതിക്കാരായ നാലു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

hathras case accused minor
Advertisment