Advertisment

ഭാര്യ തന്നില്‍ നിന്നും അകലുന്നതായി സംശയം! തലസ്ഥാനത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് പിന്നില്‍ സംശയരോഗം; ഒളിവിലായിരുന്ന മാരിയപ്പന്‍ പിടിയില്‍

New Update

തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട മാരിയപ്പന്‍ പോലീസ് പിടിയില്‍. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് തിരുനല്‍വേലിയില്‍ നിന്നാണ് കേരളാ പോലീസ് പിടികൂടിയത്.

Advertisment

publive-image

പ്രതി രക്ഷപ്പെട്ട ഉടനെ സോഷ്യല്‍ മീഡിയ വഴി മാരയപ്പന്റെ ചിത്രങ്ങള്‍ പോലീസ് പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ തിരുനല്‍വേലിയിലെത്തിയ മാരയപ്പനെ പോലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം മണക്കാട് ശ്രീവരാഹം തൂത്തുക്കുടി സ്വദേശി കന്നിയമ്മയെ (39) ഭര്‍ത്താവ് മാരിയപ്പന്‍ (48) മൃഗീയമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.നിത്യവും അമ്പലത്തില്‍ പോകുമായിരുന്ന ഭാര്യ തന്നില്‍ നിന്ന് അകലുന്നു എന്ന സംശയമാണ് കൊലപാതത്തിലേക്ക് നയിച്ചത്.

കൊലപാതത്തിന്റെ അന്ന് വൈകുന്നേരും ഇരുവരും ചേര്‍ന്ന് അടുത്തിടെ റീലിസ് ആയ തമിഴ് പടം കാണാനായി പോയിരുന്നു. ഇതിന് ശേഷം ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച ശേഷമാണ് മണക്കാട്ടെ വീട്ടിലെത്തിയത്. മഴയുളളതിനാല്‍ നിലവിളി ശബ്ദം ആരും കേട്ടിരുന്നില്ല.

കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം സ്വന്തം മൊബൈല്‍ ഫോണ്‍ കരകുളത്ത് ഉപേക്ഷിച്ച ശേഷമാണ് പ്രതി രക്ഷപ്പെട്ടത്.

തുടര്‍ന്ന് സിറ്റി ഷാഡോ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും യാത്രമധ്യേ തമിഴ്‌നാട് പോലീസ് മാരിയപ്പനെ പിടികൂടുകയായിരുന്നു.

മാരിയപ്പനെ രാത്രിയോടെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

Advertisment