Advertisment

ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, ആശുപത്രിയില്‍ തന്നെ തുടരും

New Update

മൂവാറ്റുപുഴ : പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് നീട്ടിയത്. ഡിസംബര്‍ 16 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ജഡ്ജി വീഡിയോ കോളിലൂടെ ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്.

Advertisment

publive-image

ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുളള അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യും. എന്നാല്‍ പെറ്റീഷന്‍ ഈ ഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തന്നെ തുടരും.

പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയിരുന്നു. അത് ആര്‍.ബി.ഡി.സി.കെയുടെ അന്നത്തെ എം.ഡി.യുടെ ശുപാര്‍ശയെ തുടര്‍ന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇറക്കിയ ഉത്തരവിനെ തുടര്‍ന്നാണെന്ന് അറസ്റ്റിലായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് പ്രതിചേര്‍ത്തത്. അഞ്ചാം പ്രതിയാണ് ഇദ്ദേഹം.

ibrahim kunju
Advertisment