Advertisment

മുൻ പ്രധാനമന്ത്രിയുടെ കൊച്ചുമകനായ സൂപ്പര്‍ താരത്തിനുള്ള സഞ്ചരിക്കുന്ന ജിംനേഷ്യം പുറത്തിറങ്ങി. ഉടന്‍ ലൊക്കേഷനിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുൻ പ്രധാനമന്ത്രി എച്ച്‍ഡി ദേവഗൗഡയുടെ കൊച്ചുമകനും കന്നഡ സൂപ്പര്‍ താരവുമായ നിഖിൽ കുമാരസ്വാമിക്ക് വേണ്ടിയുള്ള സഞ്ചരിക്കുന്ന ജിം കോതമംഗലത്ത് നിന്ന് പുറത്തിറങ്ങി. കാരവന്‍ മോഡലില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സഞ്ചരിക്കുന്ന മള്‍ട്ടി ജിമ്മാണ് കോതമംഗലം ഓജസിൽ നിന്ന് പുറത്തിറങ്ങിയത്.

ഈ സഞ്ചരിക്കുന്ന ജിം ഉടന്‍ നിഖിലിന്റെ ലൊക്കേഷനിലേക്ക് പാഞ്ഞെത്തും. 1.75 കോടി മുടക്കിലാണ് ജിം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജിം എന്ന ഖ്യാതിയിൽ പുറത്തിറക്കിയ ഈ വാഹനം നിർമിച്ചത് ടാറ്റയുടെ 1512 ബസ് ഷാസിയിലാണ്.

publive-image

ബോഡി ബിൽഡിങ്ങിൽ അതീവ ശ്രദ്ധാലുവായ നിഖിൽ സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരെസ്ഥലങ്ങളിൽ പോകേണ്ടിവരുമ്പോൾ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഈ സഞ്ചരിക്കുന്ന ജിമ്മിൽ ഫിറ്റ് ചെയ്തിരിക്കുന്നത്. റിമോട്ടിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ജിമ്മിന്റെ ഡോറും സ്റ്റെപ്പും. പൂർണ്ണമായും ശീതീകരിച്ച ഇന്റരീയറിന്റെ ഫ്ലോറിൽ ജിമ്മുകളിൽ ഉപയോഗിക്കുന്നതരത്തിലുള്ള റബർമാറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

publive-image

കൂടാതെ ഇരുവശങ്ങളിലും കണ്ണാടിയുമുണ്ട്.ജിംനേഷ്യത്തോട് ചേര്‍ന്ന് ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്. കുളിക്കാനായി ഷവർ. ഹീറ്റര്‍, ഫാന്‍, ഫ്‌ളൈറ്റില്‍ ഉപയോഗിക്കുന്നതരം ക്ലോസെറ്റ്, തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് എല്‍.സി.ഡി. ടെലിവിഷനും സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

സാധാരണ വാഹനങ്ങളെക്കാൾ അൽപം ഉയരക്കൂടുതലാണ് ഓജസ് നിർമിച്ച ഈ സഞ്ചരിക്കുന്ന ജിമ്മിന്. ബോഡി ബില്‍ഡിങ് ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഉയരം വർധിപ്പിച്ചത് എന്നാണ് ഓജസ് ഓട്ടോമൊബൈൽസ് ഉടമ ബിജു മാർക്കോസ് പറയുന്നത്.

publive-image

പൂർണ്ണമായും ഇറക്കുമതി ചെയ്ത ജിം ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിക്കുന്നതിനായി ചെറിയ മോഡിഫിക്കേഷനുകളും വരുത്തേണ്ടി വന്നു. സഞ്ചിരിക്കുന്ന ജിം കൂടാതെ ഒരു ക്യാരവാനും നിഖിൽ കുമാരസ്വമിക്കായി ഓജസിൽ നിർമിക്കുന്നുണ്ട്.

ഏകദേശം ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജിം പുറത്തിറങ്ങിയത്. സഞ്ചരിക്കുന്ന ജിം എന്ന ആശയവുമായി ഡിസി പോലുള്ള രാജ്യത്തെ പ്രമുഖ വാഹന മോഡിഫിക്കേഷൻ വർക്ക്ഷോപ്പുകളെ സമീപിച്ചിരുന്നുവെങ്കിലും അവരുടെ വർക്കുകളിൽ താൽപര്യം തോന്നാത്തതിലാണ് ഓജസിനെ സമീപിച്ചത് എന്നാണ് വാഹനം ബാംഗ്ലൂരിവിലേക്ക് കൊണ്ടുപോകാനെത്തിയ നിഖിൽ കുമാരസ്വാമിയുടെ മാനേജർ പറയുന്നത്.

publive-image

Advertisment