Advertisment

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. ഭര്‍ത്താവ് ബോണി കപൂറിന്റെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു. അന്വേഷണം പൂര്‍ത്തിയാകും വരെ ദുബായില്‍ തങ്ങണമെന്ന്‍ പോലീസ് നിര്‍ദേശ൦

author-image
admin
New Update

ദുബായ്:  നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നതിനിടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു.

Advertisment

കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ദുബായില്‍ തങ്ങണമെന്ന നിര്‍ദേശവും ബോണിക്ക് പൊലീസ് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം ചോദ്യംചെയ്യലിന് ശേഷം ബോണിയെ വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്നും ദുബായ് പൊലീസ് സൂചിപ്പിച്ചു.

publive-image

ശ്രീദേവിയെ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയ ബോണി കപൂറിനെ ദുബായ് പൊലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

അതേസമയം, ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്നും ദുബായ് പൊലീസ് അന്വേഷിക്കും.

ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്. ഇതുവരെയും മൃതദേഹം എംബാം ചെയ്യാനായി എടുത്തിട്ടില്ല.

മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ കേസ് ദുബായ് പൊലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ബോധരഹിതയായി ബാത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Advertisment