കുവൈറ്റ് : ഇറാഖിനെ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായി വരുന്നത് 90 ബില്യന്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഐഎസുമായി നീണ്ട മൂന്നുവര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ തകര്‍ന്ന ഇറാഖിനെ പുനര്‍നിര്‍മ്മിക്കാനുള്ള ഇറാഖ് സഹായ ഉച്ചകോടിയ്ക്ക് കുവൈറ്റില്‍ തുടക്കമിട്ടു കഴിഞ്ഞു . രാജ്യത്തിന്റെ ഭൂരാഭാഗവും ആക്രമണങ്ങളില്‍ തകര്‍ന്നിരുന്നു .
നിരവധി പേര് നാടുവിട്ടു. കുവൈറ്റില്‍ മൂന്നു ദിവസത്തെ അന്താരാഷ്ട്ര പുനര്‍നിര്‍മ്മാണ കോണ്‍ഫറന്‍സ് നടന്നുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ തകര്‍ന്നടിഞ്ഞ സ്കൂളുകളും വീടുകളും , ആശുപത്രികളും മറ്റും പുനര്‍നിര്‍മ്മിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ദരാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ പറയുന്നു. യുഎസ് സെക്രട്ടറി ടില്ലേഴ്സിന്റെ നേതൃത്വത്തിലുള്ള പ്തരനിധി സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട് .
കുവൈത്തിന് പുറമെ ജോർഡൻ, തുർക്കി, ലബനാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന ടില്ലേഴ്സൺ ഫെബ്രുവരി 16ന് ആണ് യു.എസിലേക്ക് തിരിച്ചുപോകുക. 2003ൽ അമേരിക്കൻ അധിനിവേശത്തോടെയാണ് ഇറാഖ് എന്ന ഏറെ പൈതൃകങ്ങളുള്ള രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ നശിച്ചത്. യു.എസ് സൈന്യം തകർത്ത മണ്ണിൽ െഎ.എസ് തീവ്രവാദികൾ പിടിമുറുക്കുന്നതാണ് പിന്നീട് കണ്ടത്.
ഉച്ചകോടിയിൽ 70 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ആയിരത്തിലേറെ കമ്പനികളും വ്യാപാരപ്രമുഖരും സഹകരിക്കും. വിവിധ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായത്തിനുപുറമെ സ്വകാര്യ കമ്പനികളെയും വ്യാപാരപ്രമുഖരെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഇറാഖിെൻറ പുനരുദ്ധാരണത്തിന് പരമാവധി തുക സമാഹരിക്കാനാണ് കുവൈത്ത് പരിശ്രമിക്കുന്നത്.
kuwait news aganecy( KUNA)